പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Saturday, April 30, 2011

മൊഹബ്ബത്ത്......

ഏപ്രില്‍ 29 വെള്ളി.. മലയാളികളുടെ ദേശീയ ഉത്സവമായ ഹര്‍ത്താലും ആഘോഷവും കഴിഞ്ഞു രാത്രി ഞങ്ങള്‍ സുഹൃത്തുക്കള്‍ വെറുതെ ഇരിക്കുന്ന സമയം..
ബോറടിച്ചപോള്‍ ഒരു സിനിമയ്ക്കു പോയാലോ എന്നൊരാലോചന.. പക്ഷെഏതു സിനിമയ്ക്കു പോകും.. എല്ലാവരും തല പുകഞ്ഞാലോചിച്ചു..
മൂന്നു സിനിമകള്‍ ഇന്നലേം ഇന്നുമായിട്ടു റിലീസ്‌ ആയിട്ടുണ്ട്.. സൊ അതില്‍ ഏതിലേലും പോകാം ഒന്നൊരു ഓപ്ഷന്‍ വന്നു..പക്ഷെ എനിക്ക് മൂന്നിലും ഇന്റെരെസ്റ്റ്‌ തോന്നിയില്ല.. കാരണം.. മൂന്നും നല്ല branding സിനിമാ അല്ല എന്നാ എന്‍റെ മറുപടി കേട്ട് പലരും ഊറി ഊറി ചിരിച്ചു.
"പിന്നെ ബ്രാന്‍ഡ്‌ സിനിമകള്‍ മാത്രം കാണുന്ന ഒരാള്‍.. " അവര്‍ എന്നെ കളിയാക്കി.. branding ഉള്ള ഒരു സംവിധായകന്റെ സിനിമാ ഉണ്ട് എന്നാല്‍..
"അതേത്‌ സംവിധായകന്‍" ഞാന്‍ ചോദിച്ചു..
"വെസ്റ്റ് കോസ്റ്റ് വിനയന്‍.. " മറുപടി കേട്ടതും എനിക്ക് ചിരിയാണ് വന്നത്.. കാരണം അദ്ദേഹത്തിന്റെ ആദ്യ സിനിമാ അബദ്ധ വശാല്‍ ഞാന്‍ കണ്ടു എന്നത് കൊണ്ട് തന്നെ.. പക്ഷെ വേറെ ആരും ആ സിനിമാ കാണാത്തത് കൊണ്ട് എല്ലാവര്ക്കും ആ സിനിമയോട് ഒരു പ്രതേക "മൊഹബ്ബത് " വന്നു.. അത് കാണാന്‍ പോകാന്‍ തീരുമാനമായി..
സിനിമ തുടങ്ങി പത്തു മിനുട്ട് കഴിഞ്ഞപോഴാ ഞങ്ങള്‍ തിയേറ്ററില്‍ എത്തിയത്.. കയറിയ ഉടനെ ഞാന്‍ അകതോട്ടു നോക്കി.. ഞങ്ങള്‍ ഏഴു പേരെ കൂടാതെ വേറെയും ആറു പേര്‍ തിയേറ്ററില്‍.. ഉം.. ഒരു ഒന്നൊന്നര മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ കുറച്ചു പേര്‍ കൂടി വരുമായിരിക്കും.. ഞാന്‍ സമാധാനിച്ചു.... ഇനി സിനിമയിലേക്ക്..
സജ്ന യുടെ (മീര ജാസ്മിന്‍) കല്യാണ നിശ്ചയം.. മുറ ചെറുക്കാനായ അന്‍വര്‍ (ഭാവാഭിനയ ചക്രവര്‍ത്തി എന്ന് വേണേല്‍ പറയാവുന്ന ഏതോ ഒരു കൂതറ.. ഫു.. ) ആണ് കല്യാണ ചെക്കന്‍.. കല്യാണ നിശ്ചയം പാട്ടും കൂത്തുമായി തകര്‍ക്കുന്നു..വിളിചിട്ടാണോ എന്നറിയില്ല ഹരിഹരനും റോമയുമോക്കെയ ആടി പാടുന്നത്.. കലി കാലം.. അല്ലാതെന്തു പറയാന്‍..
കല്യാണ നിശ്ചയവും കഴിഞ്ഞു മുറ ചെറുക്കന്‍ അന്‍വര്‍ പഠനം തുടരാന്‍ യാത്ര തിരിക്കുന്നു.. (To ബാംഗ്ലൂര്‍..) കോടീശ്വരിയായ സജ്ന കോളേജിലെ-ക്ക് ..
അവിടെയാണ് നമ്മുടെ നായകന്‍ അമീര്‍ (മുന്ന..) എല്ലാവര്ക്കും സ്വീകാര്യന്‍.. മാന്യന്‍.. സര്‍വോപരി ഒരു വീര പുരുഷന്‍.. പിന്നെ കുറെ വാലുകളും..(കോമഡി കാണിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ കോമെടിയാണോ അതോ വേറെ വല്ലതും ആണോ എന്നറിയാന്‍ നിങ്ങളും പടം കാണുന്നതാവും നല്ലത്.. കാരണം വാക്കുകള്‍ മതിയാവില്ല അതു പറയാന്‍.. തെറ്റിധാരനയുടെ പേരില്‍ സജ്ന അമീറുമായി ഉടക്കുന്നു.. തെറ്റിധാരണ മാറുന്നു.. സജ്നക്ക് അമീറിനെ ഇഷ്ടമാവുന്ന്നു.(പ്രണയമല്ല.. )പക്ഷെ അമീറിന് സജ്നയോടു പ്രണയം തോന്നി.. പ്രണയം എങ്ങനെ പറയും എന്നത് കോളേജിലെ ആദ്യപകനായ കുമ്പളങ്ങ അച്ഛനോട് (സലിം കുമാര്‍) അമീറും വാലുകളും ചോദിക്കുന്ന സീന്‍ ഒക്കെ ഒന്ന് കാണേണ്ടത് തന്നെയാ.. (കൂവി മനുഷ്യന്‍ മരിച്ചു പോകും.. സത്യം..) ഒടുവില്‍ അമീര്‍ തന്‍റെ ഇഷ്ടം സജ്നയെ അറിയിക്കുന്നു.. തന്‍റെ കല്യാണം നിശ്ചയിച്ച വിവരം സജ്ന വേദനയോടെ പറയുന്നു.. എന്നിട്ടും തന്‍റെ പിറകില്‍ നിന്നും മാറാത്ത അമീറിനോട്‌ കുടുംബ മഹിമയും പണത്തിന്റെ പേരൊക്കെ പറഞ്ഞു സജ്ന പൊട്ടി തെറിക്കുന്നു.. ("പൊറോട്ട നാടകം" പിറകെ നിക്കണം.. അല്ല പിന്നെ.. ) അമീര്‍ തളരുന്നു.. അവിടെ ക്യാമ്പസ്‌ തീര്‍ന്നു.. പിന്നെ ക്യാമ്പസ്‌ കാണിക്കുന്നില്ല.. (ചിലപോ അമീര്‍ നിരാശ കാരണം കോളേജ് തകര്‍ത്തു കാണണം ..)
സജ്നയുടെ കുടുംബത്തില്‍ അപ്രതീക്ഷ്തമായി രണ്ടു മരണങ്ങള്‍ (മാരണങ്ങള്‍ എന്നാ പറയേണ്ടത്..) നടക്കുന്നു.. സജ്നയെയും കുടുംബത്തെയും വീട്ടില്‍ നിന്നും ക്രുരനായ അമ്മാവന്‍ നിസാര്‍ (അശോകന്‍ )ഇറക്കി വിടുന്നു,.. അതെ കോടീശ്വരിയായ നായിക പിച്ചക്കാരിയാവുന്നു..
അവിടെയാണ് ഇന്റര്‍വെല്‍.. ഉറങ്ങി കിടക്കുന്ന സുഹ്രിതുക്കളെയും കൂട്ടി പുറത്തേക്കു.... ഒരോ ചായയും കുടിച്ചു വീണ്ടും അകത്തേക്ക്.. ഉറങ്ങി കൊണ്ടിരുന്നവര്‍ വീണ്ടും ഉറക്കത്തിലേക്കു.. ഞങ്ങള്‍ സിനിമയിലേക്കും..
സ്ക്രീനില്‍ വലിയ അക്ഷരത്തില്‍ ആറു മാസങ്ങള്‍ക്ക് ശേഷം എന്നെഴുതി കാണിക്കുന്നു.. അതെ.. ആറു മാസം കൊണ്ട് അമീര്‍ കോടീശ്വരനാവുന്നു (അതിനുള്ള കാരണം പിന്നീട് പറയുന്നത് കണ്ടാല്‍ തല തല്ലി ചത്ത്‌ പോകും.. സജ്ന അവനോടു പറഞ്ഞ ചില വാക്കുകള്‍.. അതാണവനെ പണക്കാരന്‍ ആവാന്‍ പ്രേരിപ്പിച്ചത് .. "ഒരു പെണ്ണും എന്നോടൊന്നും അങ്ങനെ പറയുന്നില്ലല്ലോ".. ഞാന്‍ വെറുതെ ആലോചിച്ചു പോയി..അങ്ങനെ ആരേലും പറഞ്ഞാല്‍ ഞാനും പണക്കരനയേനെ.. ) ,, ..
ഇനി കഥ ചുരുക്കി പറയാം.. വീട് വാടകയ്ക്ക് ചോദിച്ചു അബദ്ധ വശാല്‍ സജ്ന അമീറിന്റെ വീടിലെതുന്നു.. കുടുംബ പ്രാരാബ്ദം കാരണം സജ്ന textile ഷോപ്പിലും മറ്റും sales girl ആയി ജോലി നോക്കുന്നു.. എല്ലാം അമീര്‍ മുടക്കുന്നു.. ഒടുവില്‍ നല്ല ഒരു കമ്പനിയില്‍ സജ്നക്ക് ജോലി ലഭിക്കുന്നു.. അവിടെ വെച്ച് കരളയിക്കുന്ന ഒരു യാദാര്‍ത്ഥ്യം സജ്ന മനസിലാക്കുന്നു.. ആ ജോലി സജ്നക്ക് വാങ്ങി കൊടുത്തത് അമീര്‍ ആണത്രേ.. മറ്റു ജോലി മുടക്കാന്‍ കാരണം sales girl ഒക്കെ ആയി സജ്ന ജോലി ചെയ്യുന്നത് സഹിക്കാനാവാത്തത് കൊണ്ടാണെന്ന്.. അതിനെക്കാളുപരി പത്തായിരം രൂപയ്ക്കു വാടകയ്ക്ക് കൊടുക്കുന്ന വീടാണത്രേ വെറും രണ്ടായിരം രൂപയ്ക്കു അമീര്‍ സജ്നക്കും കുടുംബത്തിനും വാടകയ്ക്ക് കൊടുത്തിരിക്കുന്നത്‌.. ഇതിനിടയില്‍ നിശ്ചയിച്ചുറപ്പിച്ച സജ്നയുടെ വിവാഹം മുടങ്ങുന്നു.. ആ തക്കത്തില്‍ അമീര്‍ സജ്നയെ കല്യനമാലോചിക്കുന്നു.. രണ്ടു കുടുംബവും സമ്മതിക്കുന്നു..
ഇനിയാണ് സിനിമയുടെ കഥാ തിരിയുന്നത്.. ഒരു വലിയ അപകടത്തില്‍ നിന്നും ആളെ മനസില്ക്കാതെ അമീര്‍ അന്‍വറിനെ രക്ഷിക്കുന്നു.. അമീര്‍ അന്‍വറുമായി നാട്ടിലെത്തുന്നു.. അന്‍വറിനെയും അമീരിനെയും ഒരുമിച്ചു കണ്ട സജ്ന ഞെട്ടിതരിക്കുന്നു .. അന്‍വറിനു ഇപ്പോഴും സജ്നയെ ഇഷ്ടമാണെന്ന്..
ഒടുവില്‍ ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌..(ഒരാളും പ്രതീക്ഷിക്കില്ല.. ആര്‍ക്കും പ്രതീക്ഷിക്കാന്‍ ആവുകയുമില്ല.. സത്യം .. കാരണം അങ്ങനെ ചിന്തിക്കാന്‍ ലോകത്തില്‍ ഈ സംവിദായകന് മാത്രമേ കഴിയു,..) ആ ക്ലൈമാക്സ്‌ ഞാനിവിടെ പറയുന്നില്ല.. സിനിമ കഴിഞ്ഞു പുറത്തിറങ്ങിയ ഞങ്ങള്‍ പരസ്പരം ചോദിച്ചത് കുറെ ചോദ്യങ്ങളായിരുന്നു.. അവയില്‍ ചിലതിവിടെവിവരിക്കുന്നു..
1 ) സജ്നയുടെ ക്രുരനായ അമ്മാവന്‍ നിസാര്‍ പത്തു കോടി മുതല്‍ മുടക്കി ഒരു സൂപ്പര്‍ താര സിനിമ പിടിക്കാന്‍ ഇറങ്ങുന്നുണ്ട് .. അതെന്നിറങ്ങും.???. ഈ കണക്കിന് പോകുവണേല്‍ അത് വന്‍ വിജയമായിരിക്കും.. അതിനെ കുറിച്ച് സംവിധായന്‍ ഒന്നും പറഞ്ഞില്ല.. ഞങ്ങള്‍ നിരാശരാണ്..
2 ) അന്‍വര്‍ വന്‍ അപകടത്തില്‍ പെടാന്‍ കാരണമായ അവയവ റാക്കറ്റ് ഉടമക്കെതിരെ (തലയ് വാസല്‍ വിജയ്‌) കുറെ തെളിവുകള്‍ ശേഖരിച്ചതായിരുന്നു, ആ തെളിവുകള്‍ അന്‍വര്‍ പുഴുങ്ങി തിന്നോ.. ?? അതറിഞ്ഞ വില്ലന്‍ മനം നൊന്തു മരിച്ചോ??? വില്ലനെ പിന്നീട് കാണിക്കുന്നേ ഇല്ല എന്നത് കൊണ്ട് ചോദിച്ചുപോയതാ..
3 ) വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം.. ഒരു കൊലകേസില്‍ പെട്ട് അന്‍വര്‍ ജയിലില്‍ പോകുന്നു.. അതിനു ശേഷം സ്ക്രീനില്‍ വലിയ അക്ഷരത്തില്‍ എഴുതി കാണിക്കുന്നു.. "കുറച്ചു നാളുകള്‍ക്ക് ശേഷം".. അതെ കുറച്ചു നാളുകള്‍ക്ക് ശേഷം ജയിലിന്റെ കിളി വാതിലും തുറന്നു അന്‍വര്‍ പുറത്തു വരുന്നു.. ചോദ്യമിതാണ്.. കൊല കേസില്‍ കുറച്ചു നാളുകളുടെ ശിക്ഷ മാത്രം കൊടുക്കുന്ന സ്ഥലം എവിടെയാണ്???
ആ സ്ഥലത്തിന്റെ പേര് പറയുവാണേല്‍ ഈ പടം തന്നെ കാണണം എന്ന് വാശി പിടിച്ച എന്‍റെ ഫ്ര്ണ്ടിനേം കൊണ്ട് അവിടെ ചെന്ന് അവിടെ വെച്ച് അവനെ തല്ലി കൊന്നു കുറച്ചു നാളുകളത്തെ ജയില്‍ വാസവും കഴിഞ്ഞു നാട്ടില്‍ വന്നു സുഖമായി ജീവിക്കാമായിരുന്നു.. അല്ല പിന്നെ.. :)

മൊഹബ്ബത്ത്....................

ഏപ്രില്‍ 29 വെള്ളി.. മലയാളികളുടെ ദേശീയ ഉത്സവമായ ഹര്‍ത്താലും ആഘോഷവും കഴിഞ്ഞു രാത്രി ഞങ്ങള്‍ സുഹൃത്തുക്കള്‍ വെറുതെ ഇരിക്കുന്ന സമയം..
ബോറടിച്ചപോള്‍ ഒരു സിനിമയ്ക്കു പോയാലോ എന്നൊരാലോചന.. പക്ഷെഏതു സിനിമയ്ക്കു പോകും.. എല്ലാവരും തല പുകഞ്ഞാലോചിച്ചു..
മൂന്നു സിനിമകള്‍ ഇന്നലേം ഇന്നുമായിട്ടു റിലീസ്‌ ആയിട്ടുണ്ട്.. സൊ അതില്‍ ഏതിലേലും പോകാം ഒന്നൊരു ഓപ്ഷന്‍ വന്നു..പക്ഷെ എനിക്ക് മൂന്നിലും ഇന്റെരെസ്റ്റ്‌ തോന്നിയില്ല.. കാരണം.. മൂന്നും നല്ല branding സിനിമാ അല്ല എന്നാ എന്‍റെ മറുപടി കേട്ട് പലരും ഊറി ഊറി ചിരിച്ചു.
"പിന്നെ ബ്രാന്‍ഡ്‌ സിനിമകള്‍ മാത്രം കാണുന്ന ഒരാള്‍.. " അവര്‍ എന്നെ കളിയാക്കി.. branding ഉള്ള ഒരു സംവിധായകന്റെ സിനിമാ ഉണ്ട് എന്നാല്‍..
"അതേത്‌ സംവിധായകന്‍" ഞാന്‍ ചോദിച്ചു..
"വെസ്റ്റ് കോസ്റ്റ് വിനയന്‍.. " മറുപടി കേട്ടതും എനിക്ക് ചിരിയാണ് വന്നത്.. കാരണം അദ്ദേഹത്തിന്റെ ആദ്യ സിനിമാ അബദ്ധ വശാല്‍ ഞാന്‍ കണ്ടു എന്നത് കൊണ്ട് തന്നെ.. പക്ഷെ വേറെ ആരും ആ സിനിമാ കാണാത്തത് കൊണ്ട് എല്ലാവര്ക്കും ആ സിനിമയോട് ഒരു പ്രതേക "മൊഹബ്ബത് " വന്നു.. അത് കാണാന്‍ പോകാന്‍ തീരുമാനമായി..
സിനിമ തുടങ്ങി പത്തു മിനുട്ട് കഴിഞ്ഞപോഴാ ഞങ്ങള്‍ തിയേറ്ററില്‍ എത്തിയത്.. കയറിയ ഉടനെ ഞാന്‍ അകതോട്ടു നോക്കി.. ഞങ്ങള്‍ ഏഴു പേരെ കൂടാതെ വേറെയും ആറു പേര്‍ തിയേറ്ററില്‍.. ഉം.. ഒരു ഒന്നൊന്നര മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ കുറച്ചു പേര്‍ കൂടി വരുമായിരിക്കും.. ഞാന്‍ സമാധാനിച്ചു.... ഇനി സിനിമയിലേക്ക്..
സജ്ന യുടെ (മീര ജാസ്മിന്‍) കല്യാണ നിശ്ചയം.. മുറ ചെറുക്കാനായ അന്‍വര്‍ (ഭാവാഭിനയ ചക്രവര്‍ത്തി എന്ന് വേണേല്‍ പറയാവുന്ന ഏതോ ഒരു കൂതറ.. ഫു.. ) ആണ് കല്യാണ ചെക്കന്‍.. കല്യാണ നിശ്ചയം പാട്ടും കൂത്തുമായി തകര്‍ക്കുന്നു..വിളിചിട്ടാണോ എന്നറിയില്ല ഹരിഹരനും റോമയുമോക്കെയ ആടി പാടുന്നത്.. കലി കാലം.. അല്ലാതെന്തു പറയാന്‍..
കല്യാണ നിശ്ചയവും കഴിഞ്ഞു മുറ ചെറുക്കന്‍ അന്‍വര്‍ പഠനം തുടരാന്‍ യാത്ര തിരിക്കുന്നു.. (To ബാംഗ്ലൂര്‍..) കോടീശ്വരിയായ സജ്ന കോളേജിലെ-ക്ക് ..
അവിടെയാണ് നമ്മുടെ നായകന്‍ അമീര്‍ (മുന്ന..) എല്ലാവര്ക്കും സ്വീകാര്യന്‍.. മാന്യന്‍.. സര്‍വോപരി ഒരു വീര പുരുഷന്‍.. പിന്നെ കുറെ വാലുകളും..(കോമഡി കാണിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ കോമെടിയാണോ അതോ വേറെ വല്ലതും ആണോ എന്നറിയാന്‍ നിങ്ങളും പടം കാണുന്നതാവും നല്ലത്.. കാരണം വാക്കുകള്‍ മതിയാവില്ല അതു പറയാന്‍.. തെറ്റിധാരനയുടെ പേരില്‍ സജ്ന അമീറുമായി ഉടക്കുന്നു.. തെറ്റിധാരണ മാറുന്നു.. സജ്നക്ക് അമീറിനെ ഇഷ്ടമാവുന്ന്നു.(പ്രണയമല്ല.. )പക്ഷെ അമീറിന് സജ്നയോടു പ്രണയം തോന്നി.. പ്രണയം എങ്ങനെ പറയും എന്നത് കോളേജിലെ ആദ്യപകനായ കുമ്പളങ്ങ അച്ഛനോട് (സലിം കുമാര്‍) അമീറും വാലുകളും ചോദിക്കുന്ന സീന്‍ ഒക്കെ ഒന്ന് കാണേണ്ടത് തന്നെയാ.. (കൂവി മനുഷ്യന്‍ മരിച്ചു പോകും.. സത്യം..) ഒടുവില്‍ അമീര്‍ തന്‍റെ ഇഷ്ടം സജ്നയെ അറിയിക്കുന്നു.. തന്‍റെ കല്യാണം നിശ്ചയിച്ച വിവരം സജ്ന വേദനയോടെ പറയുന്നു.. എന്നിട്ടും തന്‍റെ പിറകില്‍ നിന്നും മാറാത്ത അമീറിനോട്‌ കുടുംബ മഹിമയും പണത്തിന്റെ പേരൊക്കെ പറഞ്ഞു സജ്ന പൊട്ടി തെറിക്കുന്നു.. ("പൊറോട്ട നാടകം" പിറകെ നിക്കണം.. അല്ല പിന്നെ.. ) അമീര്‍ തളരുന്നു.. അവിടെ ക്യാമ്പസ്‌ തീര്‍ന്നു.. പിന്നെ ക്യാമ്പസ്‌ കാണിക്കുന്നില്ല.. (ചിലപോ അമീര്‍ നിരാശ കാരണം കോളേജ് തകര്‍ത്തു കാണണം ..)
സജ്നയുടെ കുടുംബത്തില്‍ അപ്രതീക്ഷ്തമായി രണ്ടു മരണങ്ങള്‍ (മാരണങ്ങള്‍ എന്നാ പറയേണ്ടത്..) നടക്കുന്നു.. സജ്നയെയും കുടുംബത്തെയും വീട്ടില്‍ നിന്നും ക്രുരനായ അമ്മാവന്‍ നിസാര്‍ (അശോകന്‍ )ഇറക്കി വിടുന്നു,.. അതെ കോടീശ്വരിയായ നായിക പിച്ചക്കാരിയാവുന്നു..
അവിടെയാണ് ഇന്റര്‍വെല്‍.. ഉറങ്ങി കിടക്കുന്ന സുഹ്രിതുക്കളെയും കൂട്ടി പുറത്തേക്കു.... ഒരോ ചായയും കുടിച്ചു വീണ്ടും അകത്തേക്ക്.. ഉറങ്ങി കൊണ്ടിരുന്നവര്‍ വീണ്ടും ഉറക്കത്തിലേക്കു.. ഞങ്ങള്‍ സിനിമയിലേക്കും..
സ്ക്രീനില്‍ വലിയ അക്ഷരത്തില്‍ ആറു മാസങ്ങള്‍ക്ക് ശേഷം എന്നെഴുതി കാണിക്കുന്നു.. അതെ.. ആറു മാസം കൊണ്ട് അമീര്‍ കോടീശ്വരനാവുന്നു (അതിനുള്ള കാരണം പിന്നീട് പറയുന്നത് കണ്ടാല്‍ തല തല്ലി ചത്ത്‌ പോകും.. സജ്ന അവനോടു പറഞ്ഞ ചില വാക്കുകള്‍.. അതാണവനെ പണക്കാരന്‍ ആവാന്‍ പ്രേരിപ്പിച്ചത് .. "ഒരു പെണ്ണും എന്നോടൊന്നും അങ്ങനെ പറയുന്നില്ലല്ലോ".. ഞാന്‍ വെറുതെ ആലോചിച്ചു പോയി..അങ്ങനെ ആരേലും പറഞ്ഞാല്‍ ഞാനും പണക്കരനയേനെ.. ) ,, ..
ഇനി കഥ ചുരുക്കി പറയാം.. വീട് വാടകയ്ക്ക് ചോദിച്ചു അബദ്ധ വശാല്‍ സജ്ന അമീറിന്റെ വീടിലെതുന്നു.. കുടുംബ പ്രാരാബ്ദം കാരണം സജ്ന textile ഷോപ്പിലും മറ്റും sales girl ആയി ജോലി നോക്കുന്നു.. എല്ലാം അമീര്‍ മുടക്കുന്നു.. ഒടുവില്‍ നല്ല ഒരു കമ്പനിയില്‍ സജ്നക്ക് ജോലി ലഭിക്കുന്നു.. അവിടെ വെച്ച് കരളയിക്കുന്ന ഒരു യാദാര്‍ത്ഥ്യം സജ്ന മനസിലാക്കുന്നു.. ആ ജോലി സജ്നക്ക് വാങ്ങി കൊടുത്തത് അമീര്‍ ആണത്രേ.. മറ്റു ജോലി മുടക്കാന്‍ കാരണം sales girl ഒക്കെ ആയി സജ്ന ജോലി ചെയ്യുന്നത് സഹിക്കാനാവാത്തത് കൊണ്ടാണെന്ന്.. അതിനെക്കാളുപരി പത്തായിരം രൂപയ്ക്കു വാടകയ്ക്ക് കൊടുക്കുന്ന വീടാണത്രേ വെറും രണ്ടായിരം രൂപയ്ക്കു അമീര്‍ സജ്നക്കും കുടുംബത്തിനും വാടകയ്ക്ക് കൊടുത്തിരിക്കുന്നത്‌.. ഇതിനിടയില്‍ നിശ്ചയിച്ചുറപ്പിച്ച സജ്നയുടെ വിവാഹം മുടങ്ങുന്നു.. ആ തക്കത്തില്‍ അമീര്‍ സജ്നയെ കല്യനമാലോചിക്കുന്നു.. രണ്ടു കുടുംബവും സമ്മതിക്കുന്നു..
ഇനിയാണ് സിനിമയുടെ കഥാ തിരിയുന്നത്.. ഒരു വലിയ അപകടത്തില്‍ നിന്നും ആളെ മനസില്ക്കാതെ അമീര്‍ അന്‍വറിനെ രക്ഷിക്കുന്നു.. അമീര്‍ അന്‍വറുമായി നാട്ടിലെത്തുന്നു.. അന്‍വറിനെയും അമീരിനെയും ഒരുമിച്ചു കണ്ട സജ്ന ഞെട്ടിതരിക്കുന്നു .. അന്‍വറിനു ഇപ്പോഴും സജ്നയെ ഇഷ്ടമാണെന്ന്..
ഒടുവില്‍ ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌..(ഒരാളും പ്രതീക്ഷിക്കില്ല.. ആര്‍ക്കും പ്രതീക്ഷിക്കാന്‍ ആവുകയുമില്ല.. സത്യം .. കാരണം അങ്ങനെ ചിന്തിക്കാന്‍ ലോകത്തില്‍ ഈ സംവിദായകന് മാത്രമേ കഴിയു,..) ആ ക്ലൈമാക്സ്‌ ഞാനിവിടെ പറയുന്നില്ല.. സിനിമ കഴിഞ്ഞു പുറത്തിറങ്ങിയ ഞങ്ങള്‍ പരസ്പരം ചോദിച്ചത് കുറെ ചോദ്യങ്ങളായിരുന്നു.. അവയില്‍ ചിലതിവിടെവിവരിക്കുന്നു..
1 ) സജ്നയുടെ ക്രുരനായ അമ്മാവന്‍ നിസാര്‍ പത്തു കോടി മുതല്‍ മുടക്കി ഒരു സൂപ്പര്‍ താര സിനിമ പിടിക്കാന്‍ ഇറങ്ങുന്നുണ്ട് .. അതെന്നിറങ്ങും.???. ഈ കണക്കിന് പോകുവണേല്‍ അത് വന്‍ വിജയമായിരിക്കും.. അതിനെ കുറിച്ച് സംവിധായന്‍ ഒന്നും പറഞ്ഞില്ല.. ഞങ്ങള്‍ നിരാശരാണ്..
2 ) അന്‍വര്‍ വന്‍ അപകടത്തില്‍ പെടാന്‍ കാരണമായ അവയവ റാക്കറ്റ് ഉടമക്കെതിരെ (തലയ് വാസല്‍ വിജയ്‌) കുറെ തെളിവുകള്‍ ശേഖരിച്ചതായിരുന്നു, ആ തെളിവുകള്‍ അന്‍വര്‍ പുഴുങ്ങി തിന്നോ.. ?? അതറിഞ്ഞ വില്ലന്‍ മനം നൊന്തു മരിച്ചോ??? വില്ലനെ പിന്നീട് കാണിക്കുന്നേ ഇല്ല എന്നത് കൊണ്ട് ചോദിച്ചുപോയതാ..
3 ) വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം.. ഒരു കൊലകേസില്‍ പെട്ട് അന്‍വര്‍ ജയിലില്‍ പോകുന്നു.. അതിനു ശേഷം സ്ക്രീനില്‍ വലിയ അക്ഷരത്തില്‍ എഴുതി കാണിക്കുന്നു.. "കുറച്ചു നാളുകള്‍ക്ക് ശേഷം".. അതെ കുറച്ചു നാളുകള്‍ക്ക് ശേഷം ജയിലിന്റെ കിളി വാതിലും തുറന്നു അന്‍വര്‍ പുറത്തു വരുന്നു.. ചോദ്യമിതാണ്.. കൊല കേസില്‍ കുറച്ചു നാളുകളുടെ ശിക്ഷ മാത്രം കൊടുക്കുന്ന സ്ഥലം എവിടെയാണ്???
ആ സ്ഥലത്തിന്റെ പേര് പറയുവാണേല്‍ ഈ പടം തന്നെ കാണണം എന്ന് വാശി പിടിച്ച എന്‍റെ ഫ്ര്ണ്ടിനേം കൊണ്ട് അവിടെ ചെന്ന് അവിടെ വെച്ച് അവനെ തല്ലി കൊന്നു കുറച്ചു നാളുകളത്തെ ജയില്‍ വാസവും കഴിഞ്ഞു നാട്ടില്‍ വന്നു സുഖമായി ജീവിക്കാമായിരുന്നു.. അല്ല പിന്നെ.. :)

Monday, April 25, 2011

പിറന്നാള്‍ സമ്മാനം.....


"ഇക്കാ.. ഒരു കോടാലി " കാന്റീനില്‍ നിന്നും പ്രകാശ്‌ അലറി..
"എന്തിനാ മോനെ??? " കാന്റീന്‍ മൊയലാളി ഹമീദിക്ക വിനയാന്വിതനായി...
"ഈ ഉണ്ടംപൊരി ഒന്ന് മുറിക്കാന.. "
ഠിം .. ഹമീദിക്കയുടെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി..
"കോടാലിയുടെ കൂടെ ഒരു ടൂത്ത് പിക്ക് കൂടി എടുത്തോ..." ഇത്തവണ സുനീറാ പറഞ്ഞത്,..
"അതെന്തിനാട???? ' ഹമീദിക്ക ഒന്ന് കൂടി വിനയാന്വിതനായി..
"ഉണ്ടംപൊരിയുടെ ഇടയില്‍ കുടുങ്ങിയ പല്ല് തോണ്ടി പുറത്തെടുക്കാന,... "
ഠിം.. ഹമീദിക്കയുടെ മനസ്സില്‍ മറ്റൊരു ലഡ്ഡു കൂടി പൊട്ടി..

"മടുത്തളിയ മടുത്തു... ഈ കാന്റീനില്‍ നിന്ന് മാത്രം ഫുഡ്‌ കഴിച്ചു മടുത്തു.. പുറത്തു പോയി നല്ല ഫുഡ്‌ കഴിചെട്ടെത്ര നാളായി.. ഓസ്സിനൊരു ചിലവു കിട്ടാന്‍ എന്താ ഒരു വഴി...?? "
പ്രകാശ്‌ തല പുകഞ്ഞാലോചിച്ചു.. കൂടെ ഞങ്ങളും..
കുറച്ചു കഴിഞ്ഞപോള്‍ കൂടെ കുറെ പെണ്‍കുട്ടികളുമായി ഒരുത്തന്‍ കാന്റീനിലേക്ക് കയറി വന്നു.. കയറിയ ഉടന്‍ തന്നെ ഉണങ്ങിയ ഉണ്ടം പൊരി കുറെ എടുത്തു അവന്‍ കൂടെ വന്ന പെണ്‍ പിള്ളേര്‍ക്ക് കൊടുത്തു.. ഞങ്ങള്‍ മൂന്നു പേരും ഒന്നും മനസിലാകാതെ നോക്കി നിന്നു..
"എന്താടാ കാര്യം?? " ഞാന്‍ പ്രകാശിനോട് ചോദിച്ചു..
"ആഹ്... അവനോടു തന്നെ ചോദിക്കേണ്ടി വരും.." എന്ന് പ്രകാശ്‌..
"ചോദിച്ചിട്ടവന്‍ നമുക്ക് തന്നില്ലെങ്കില്‍ നാണക്കേടല്ലേട.. ??" സുനീര്‍ പറഞ്ഞു..
"എന്ത് തന്നില്ലെങ്കില്‍.."
"ഉണ്ടം പൊരി.. " ..
"പോടാ.. ഉണ്ടം പൊരിയുടെ കാര്യമല്ല പറഞ്ഞത്.. അവനെന്തിനാ അവര്‍ക്കിത് വാങ്ങിച്ചു കൊടുക്കുന്നത് എന്നതാ അറിയേണ്ടത്,.."
"ഓഹോ.. അതാണോ.. ഞാന്‍ വിചാരിച്ചു..... ആഹ് അതെന്തായാലും അവനോടു തന്നെ ചോദിക്കാം.. "
അങ്ങനെ ഞങ്ങള്‍ മൂന്നു പേരും അവന്റെ അടുത്തേക്ക്..
"അളിയാ.. കാന്റീനിലെ ഉണ്ടം പൊരി തീര്‍ത്തു കൊടുക്കാം എന്ന് പറഞ്ഞു ഹമീദിക്ക നിനക്ക് കൊട്ടേഷന്‍ തന്നിട്ടുണ്ടോ??" ഞാന്‍ ചോദിച്ചു..
"ഹേയ് ഇല്ല.. ഇന്നെന്റെ പിറന്നാള.. അതിന്റെ ചെലവാ ഇത്..!!! " അവന്‍ തുറന്നു പറഞ്ഞു..
"ഹയ്യോ.. കഷ്ടം.. ആറ്റു നോറ്റുണ്ടായ പിറന്നാളായിട്ട് ഈ കാന്റീനിലെ ഫുഡ്‌ കൊടുക്കുന്നതിനേക്കാള്‍ അവളുമാര്‍ക്ക് വല്ല വിഷവും വാങ്ങിച്ചു കൊടുക്കുന്നതല്ലെട തെണ്ടി നല്ലത്" എന്നര്‍ത്ഥത്തില്‍ ഞാനും സുനീരും അവനെ നോക്കി.. പക്ഷെ പ്രകാശ്‌ ചിന്തിച്ചത് വേറെ തലത്തിലയിരുന്നു.. അതെ അവന്റെ തലയ്ക്കു മുകളില്‍ ഒരു "ബള്‍ബ്‌"കത്തി..
"ഐഡിയ.... യുറേക്ക.. .. " പുറത്തിറങ്ങിയ അവന്‍ ഉറക്കെ അലറി..
"എന്താടാ കാര്യം.. നിനക്ക് പിന്നേം വട്ടായ???" ഞാന്‍ ചോദിച്ചു..
"ആഹ്.. അതെല്ലട.. അടുത്ത ആഴ്ച നമുക്ക് നിന്‍റെ പിറന്നാള്‍ ആഘോഷിച്ചാലോ???"
"എന്‍റെ പിറന്നാളോ?? അതിനു ഇത് ജൂണ്‍ മാസമല്ലേ.. ??എന്‍റെ പിറന്നാള്‍ ഒക്ടോബറില്‍ ആണ്.. "ഞാന്‍ വിശദീകരിച്ചു..
"പിന്നെ.. നീ ഗാന്ധിജിയോന്നുമല്ലല്ലോ.. നീ പിറന്ന മാസവും ദിവസവുമൊക്കെ ഓര്‍ത്തു വെക്കാന്‍.. ഒന്ന് പോടാ.. "
"നീ എന്താ പറഞ്ഞു വരുന്നത്???" സുനീര്‍ ചോദിച്ചു..
"ഞാന്‍ ഒരു ഐഡിയ പറയാം.. അത് പോലെ ചെയ്താ മതി.." അങ്ങനെ അവന്‍ ആ മഹാ ഐഡിയ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു.. കേട്ട് കഴിഞ്ഞ ഉടനെ ഞാനും സുനീരും മുഖത്തോട് മുഖം നോക്കി.. പിന്നെ രണ്ടു പേരും "നിനക്കിത്രമാത്രം ബുദ്ധിയുണ്ടോ" എന്നര്‍ത്ഥത്തില്‍ പ്രകാശിനെ നോക്കി..
കാരണം അത് ഒരു ഐഡിയ അല്ല .. ഒരൊന്നൊന്നര ഐഡിയ തന്നാ... അത് പ്രാവര്‍ത്തികമാക്കുക തന്നെ..

അങ്ങനെ അടുത്ത ഇന്റര്‍വെല്‍ സമയത്ത് പ്രകാശും സുനീറും ക്ലാസ്സിലേക്ക്... ഞാന്‍ പഴയത് പോലെ ഹമീദിക്കയുടെ "പരീക്ഷണ ശാലയില്‍"..

കുറച്ചു കഴിഞ്ഞപോള്‍ അന്‍സാര്‍ ഓടി കിതച്ചു എന്റെടുതേക്കു വന്നു.. എന്തോ സംഭവിച്ചിട്ടുണ്ട്.. അല്ലേല്‍ അവനിങ്ങനെ വരില്ല..
"എന്താടാ.. എന്താ കാര്യം?? " ഞാന്‍ ചോദിച്ചു..
"ഡാ.. പ്രകാശും സുനീരും ക്ലാസ്സില്‍ കയറി.. എന്തോ അവര്‍ക്ക് സംഭവിച്ചിട്ടുണ്ട്.. " അവന്‍ കിതച്ചു കൊണ്ട് തന്നെ പറഞ്ഞു..
"ഓഹോ. അതാണോ കാര്യം.. അവര്‍ ക്ലാസ്സില്‍ കയറിയത് കൊണ്ട് അവര്‍ നന്നായി എന്നൊന്നും നീ വിചാരിക്കേണ്ട.. ഈ ക്ലാസ്സില്‍ കയറലിനൊരു ലക്‌ഷ്യം ഉണ്ട്.. "
"എന്ത് ലക്‌ഷ്യം.. ???"
"അതൊക്കെ ഉണ്ട് മോനെ.. വെയിറ്റ് ആന്‍ഡ്‌ സീ.. "
----------------------------
ക്ലാസ്സിലെത്തിയ ഉടനെ അത്യാവശ്യം പോക്കറ്റ്‌ മണി കയ്യിലുണ്ടാവും എന്നുരപ്പുള്ള കുറച്ചു പെണ്‍കുട്ടികളെ വിളിച്ചു ചുറ്റിനുമിരുത്തി.. വിളിച്ചിട്ട് വരാത്തവരെ പ്രകാശ്‌ ബലം പ്രയോഗിച്ചു കൂട്ടി കൊണ്ട് വന്നു..
"അതെ നിങ്ങള്‍ ഒരു കാര്യം അറിഞ്ഞോ?? " ചുറ്റുമുള്ളവരോടായ് സുനീര്‍ ചോദിച്ചു..
"എന്തറിഞ്ഞോന്ന്.." എല്ലാവരും ഒന്നിച്ചു ചോദിച്ചു..
"നമ്മുടെ ഫായിസിന്റെ പിര്‍ഗന്നാല്‍ അടുത്ത ആഴ്ച.."
"ഒഹ്.. അതിനെന്താ ഇത്ര വല്യ കാര്യം.. ? അവന്റെ പിറന്നാളിന് സര്‍ക്കാര്‍ അവധി ഒന്നും കൊടുത്തിട്ടില്ലല്ലോ.. ??" ചോദിച്ചത് റിഷ ആയിരുന്നു..
"ആഹ്.. അതല്ലെടീ.. നമുക്ക് അവന്റെ കൊണ്ട് ചെലവു ചെയ്യിച്ചാലോ.. "
"ഹായ്.. കൊള്ളാം.. നല്ല ഐഡിയ..." ചെലവെന്ന് കേട്ടതും എല്ലാവരും ഒരുമിച്ചു പറഞ്ഞു..
ചെലവിനോടുള്ള ആക്രാന്തം കാരണമൊന്നുമല്ല എല്ലാവരും അങ്ങനെ പറഞ്ഞത്.. എനിക്കിട്ടൊരു പണി കൊടുക്കുക എന്ന ജീവിതാഭിലാഷം സഫലമാകുവല്ലോ എന്ന ഒറ്റ സന്തോഷം കൊണ്ട് മാത്രമാ.. സത്യം..

അങ്ങനെ പറഞ്ഞുറപ്പിച്ച നാടകത്തില്‍ എന്‍റെ രംഗ പ്രവേശനത്തിനുള്ള സമയമായി.. ഞാന്‍ രംഗത്ത് പ്രവേശിക്കേണ്ട സമയമായപോള്‍ ബെല്ലടിച്ചു.. വ്യക്തമാക്കി പറഞ്ഞാല്‍ പ്രകാശ്‌ എന്‍റെ നമ്പറില്‍ ഒരു മിസ്സ്‌ കാള്‍ അടിച്ചു.. ഒന്നുമറിയാത്ത പാവത്താനെ പോലെ ഞാന്‍ കയറി വന്നു..
"ഉം.. എന്താ ഇവിടെ ഒരു വട്ട മേശ സമ്മേളനം.. " വന്നു കയറിയ ഉടനെ ഞാന്‍ ചോദിച്ചു..
"അടുത്ത ആഴ്ച ഞങ്ങളുടെ ഒരു ഫ്രണ്ടിന്റെ പിറന്നാള.. അത് ആഘോഷിക്കാന്‍ പ്ലാന്‍ ചെയ്യുവാ.." ഷീന ഇങ്ങനെ പറഞ്ഞതും എന്‍റെ മുഖത്ത് ഭാവാഭിനയം മിന്നി മറഞ്ഞു..
"ആരുടെ..." വിറയ്ക്കുന്ന ശബ്ദത്തില്‍ ഞാന്‍ ചോദിച്ചു.. പിന്നെ വീണ്ടും തുടര്‍ന്നു..
"അതാരാട ആ ഫ്രണ്ട്.. ഞാനൊന്നുമല്ലല്ലോ അല്ലെ??? " എന്‍റെ ചോദ്യം
"ഹയ്യ.. ആ ഫ്രണ്ട് നീ തന്നെയാട.. നിന്‍റെ പിറന്നാളിന് നീ ചെലവു ചെയ്തെ പറ്റു.. അതും ടൌണിലെ ഏതേലും ഹോട്ടലില്‍ വെച്ച്.. " ഷീന പറഞ്ഞു..
അത് കേട്ടതും എന്‍റെ മുഖത്ത് വിഷാദ ഭാവം വിളയാടി.. ഭാവം കറക്റ്റ് ആണോ എന്തോ..
"നിങ്ങള്‍ ഈ പത്തു പേര്‍ക്ക് ചെലവു ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ എങ്ങനാ.??? "
'നിനക്ക് ഞങ്ങളോടൊക്കെ സ്നേഹമുണ്ടെങ്കില്‍ ചെയ്ത മതി.. " പറഞ്ഞുറപ്പിച്ച ഡയലോഗ് പ്രകാശ്‌ പറഞ്ഞതും ഞാന്‍ അതില്‍ വീണു..
"നിങ്ങളെ സ്നേഹിക്കാതിരിക്കാന്‍ പറ്റുമോട എനിക്ക്.. 'എന്‍റെ കരളലിയിപ്പിക്കുന്ന സെന്റി ഡയലോഗ്..
"സൊ ഞാന്‍ റെഡി.. അടുത്ത ചൊവ്വാഴ്ച എന്‍റെ പിറന്നാള്‍ ചെലവു.. '
അങ്ങനെ നാടകത്തിന്റെ ആദ്യ ഭാഗം അവിടെ വിജയകരമായി പര്യവസാനിച്ചു...
------------
ഇനി രണ്ടാം ഭാഗത്തിലേക്ക്...
അടുത്ത ദിവസം സുനീര്‍ വീണ്ടും ക്ലാസ്സിലേക്ക്...

നിര്‍ണായകമായ ചില തീരുമാനങ്ങള്‍ എടുക്കാനുള്ള രംഗ പ്രവേശനമായിരുന്നു അത്.. കയറിയ ഉടനെ അവന്‍ ആദ്യം കണ്ടത് തന്നെ ഷീനയെ..
"എന്താടാ പതിവില്ലാതെ?? " അവള്‍ ചോദിച്ചു..
"ഞാന്‍ ഒരു കാര്യം പറയാന്‍ വന്നതാ.. "
"എന്ത് കാര്യം??? "
"അടുത്ത ആഴ്ചത്തെ പിറന്നാള്‍ ചെലവുമായി ബന്ധപ്പെട്ട ഒരു കാര്യം.." അത് കേട്ടതും അവളുടെ മുഖമൊന്നു മാറി..
"എന്താ അത് ക്യാന്‍സല്‍ യോ??? "
"അതെന്താ നീ അങ്ങനെ ചോദിച്ചത്.. "
"അല്ല.. നിങ്ങളല്ലേ പ്ലാന്‍ ചെയ്തത്.. അത് കൊണ്ട് ചോദിച്ചു പോയതാ.. " അവള്‍ പറഞ്ഞു..
"ഓഹോ... ക്യാന്‍സല്‍ ചെയ്തിട്ടൊന്നുമില്ല.. പക്ഷെ ഫായിസ് നമ്മളോടുള്ള സ്നേഹം ഒന്ന് കൊണ്ട് മത്രമ ചെലവു ചെയ്യുന്നത്.. അത് നിനക്കറിയോ???? " അതില്‍ അവളും വീണു..
"അതിനു നമ്മളെന്തു ചെയ്യാനാ.. അവനോടു നമ്മളെ സ്നേഹിക്കേണ്ട എന്ന് പറയാന്‍ പറ്റില്ലല്ലോ.. അവനു വിഷമമായാലോ.. "
'ഹമ്പട മനമേ.. നീ ആള് കൊള്ളാമല്ലോ.. ' സുനീര്‍ മനസ്സില്‍ പറഞ്ഞു..
"നമുക്ക് അവനൊരു പിറന്നാള്‍ സമ്മാനം കൊടുത്താലോ??? " സുനീര്‍ പറഞ്ഞു..
"പിറന്നാള്‍ സമ്മാനമോ?? എന്ത് സമ്മാനം??" അവള്‍ ചോദിച്ചു..
"അല്ല.. അവനെന്തായാലും ഒരായിരം രൂപ എങ്കിലും ചെലവാക്കേണ്ടി വരും.. നമുക്കെല്ലാവര്‍ക്കും കൂടി ഒരു ഇരുന്നുറു രൂപ വെച്ച് ഇട്ടാല്‍ നല്ല എന്തേലും ഗിഫ്റ്റ് വാങ്ങി അവനു കൊടുക്കാം.. "
"ഇരുന്നുറു രൂപയോ... അത് വേണോട മോനെ.. " അവള്‍ സംശയം പ്രകടിപ്പിച്ചു,..
" അവന്‍ നമുക്ക് തരുന്ന സ്നേഹത്തിനു മുന്നില്‍ ഇരുന്നുറു രൂപ ഒരു കാര്യമാണോ .. ??? " വീണ്ടും സെന്റി.. പക്ഷെ അതില്‍ അവള്‍ വീണോ എന്നൊരു സംശയം .. സുനീര്‍ അതികം കത്ത് നില്‍ക്കാതെ കീശയില്‍ നിന്നും നാനുറു രൂപ എടുത്തു അവളുടെ കയ്യില്‍ കൊടുത്തു..
"എന്റെം പ്രകാശിന്റെയും പങ്കാ .. ഞങ്ങളുടെ സ്നേഹത്തിന്‍റെ ഒരു പങ്കു...നീ വെച്ചോ.. ബാക്കി ഉള്ളവരുടെ കയ്യില്‍ നിന്നും നീ പിരിച്ചാല്‍ മതി.. " അതില്‍ അവള്‍ വീണു..
"ഉം ശരി.. സമ്മതിച്ചു.. "
"ഓക്കേ.. എന്നാല്‍ നമുക്ക് തിങ്കളാഴ്ച വ്യ്കിട്ടു ഗിഫ്റ്റ് വാങ്ങാന്‍ പോകാം.." ഇത്‌ പറഞ്ഞു സുനീര്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങി ഓടി , കാറ്റാടി മരത്തിന്റെ തണലില്‍ നിന്ന് വായ് നോക്കുന്ന എന്റെയും പ്രകാശിന്റെയും അടുത്ത് വന്നു അവന്‍ ഉറക്കെ പറഞ്ഞു..
"Operation Success...."
"വെല്‍ഡന്‍ മൈ ബോയ്‌.. വെല്‍ഡന്‍ .. " ഞാന്‍ അവനെ അഭിനന്ദിച്ചു..

ഇനി അടുത്ത ഘട്ടം .. അതെ.. ഏറ്റവും കടുപ്പമേറിയ മൂന്നാം ഘട്ടം.. ചുരുക്കി പറഞ്ഞാല്‍ dangerous Zone.. ഒരല്പം ചീറ്റിയാല്‍ കമ്പ്ലീറ്റ്‌ പരിപാടിയും കുളമാകുന്ന real dangerous Zone.. അത് തിങ്കളാഴ്ച ആണ്..
-------------------

അങ്ങനെ ആ തിങ്കളാഴ്ച വന്നെത്തി.. നിര്‍ണായകമായ ഒരു ദിവസം..
പറഞ്ഞുറപ്പിച്ചത് പോലെ തന്നെ സുനീരും പ്രകാശും ക്ലാസ്സിലേക്ക്.. ഞാന്‍ പഴയത് പോലെ കാന്റീനില്‍ തന്നെ..
ക്ലാസ്സില്‍ കയറിയ ഉടനെ തന്നെ അവര്‍ ഷീനയെ തേടി അലഞ്ഞു.. അവളെ കാണ്മാനില്ല.. ദൈവമേ.. ചതിച്ചോ.. എല്ലാം കുളമായോ???
ക്ലാസ്സിലേക്ക് സര്‍ വന്നു.. എന്നിട്ടും ഷീന മാത്രം വന്നില്ല.. അവളെയാണല്ലോ എല്ലാം ഏല്‍പ്പിച്ചത്.. ഒരു കാര്യവുമില്ലാതെ അവള്‍ വരുന്നതും കാത്തു അവര്‍ ക്ലാസ്സില്‍ തന്നെ ഇരുന്നു ..
പത്തു മിനുറ്റ് കഴിഞ്ഞപോള്‍ ഒരു ദേവതയെ പോലെ ഷീന ക്ലാസ്സിലേക്ക് കുതിച്ചെത്തി.. പ്രകാശും സുനീറും ധീര്ഗ നിശ്വാസം കഴിച്ചു..
വന്ന ഉടനെ അവള്‍ സുനീരിന്റെ രണ്ടു സീറ്റ്‌ മുന്നില്‍ സ്ഥാനമുറപ്പിച്ചു..
"ഷീനെ.. " സുനീര്‍ പതിയെ വിളിച്ചു.. അവള്‍ കേട്ടില്ല..
ഒന്ന് കൂടെ വിളിച്ചു.. ഇപ്പോഴും കേട്ടില്ല.. പിന്നെ ഒന്നും നോക്കിയില്ല.. കയ്യില്‍ കിട്ടിയ നോട്ടു പുസ്തകം എടുത്തു അവളുടെ നേരെ ഒറ്റയേറ്.. ഭാഗ്യം.. പതിവ് പോലെ ഇപ്പോഴും ഉന്നം തെറ്റി.. നോട്ടു ചെന്ന് കൊണ്ടത്‌ ക്ലാസ്സ്‌ എടുത്തു കൊണ്ടിരിക്കുന്ന ജാബിര്‍ സര്‍-ന്റെ ദേഹത്ത്..
"എന്താടാ ഇത്.. ആരാ ഇതെറിഞ്ഞത്.. ?? " സര്‍ ചോദിച്ചു..
"സജീഷ് ആണ് സര്‍.. " ചോദ്യം തീരും മുമ്പേ സുനീര്‍ ഉത്തരം പറഞ്ഞു..
"സജീഷേ ...." ജാബിര്‍ സര്‍ അലറി..
പാവം ഉറങ്ങി കൊണ്ടിരുന്ന സജീഷ് അവന്റെ പേര് കേട്ടതും ഞെട്ടി എണീറ്റ്..
"എന്താ സര്‍.. " ഒന്നുമറിയാതെ അവന്‍ ചോദിച്ചു..
"ഇറങ്ങി പോടാ ക്ലാസ്സില്‍ നിന്ന് ... "
ഒന്നും മിണ്ടാതെ അവന്‍ ഇറങ്ങി.. അവന്‍ പോലും അറിഞ്ഞില്ല.. എന്തിനാ അവനെ പുറത്താക്കിയതെന്ന്.. ചിലപോ ക്ലാസ്സില്‍ ഇരുന്നു ഉറങ്ങിയത് കൊണ്ടാവും.. അവന്‍ ആശ്വസിച്ചു..
ഏതായാലും ഇത്രയൊക്കെ സംഭവിച്ച സ്ഥിതിക്ക് ക്ലാസ്സ്‌ കഴിഞ്ഞിട്ട് ഷീനയോടു സംസരിക്കുന്നതവും നല്ലത്.. ഇല്ലേല്‍... ടി സീ .. രക്ഷ കര്‍ത്താവു..
മൊത്തത്തില്‍ കുളമാവും.. അങ്ങനെ പ്രകാശും സുനീറും നല്ല കുട്ടികളായി ക്ലാസ്സില്‍ ഇരുന്നു..
ആ ഹൌര്‍ കഴിഞ്ഞു.. സുനീര്‍ ഷീനയുടെ അടുത്തേക്ക് ചെന്നു..
"ഡീ.. നീ കാശ് പിരിച്ചോ??? "
"ഉം.. ഇതാ.. " അവള്‍ ബാഗില്‍ നിന്നും രണ്ടായിരം രൂപ എടുത്തു നീട്ടി.. കാശ് കണ്ടതും പ്രകാശ്‌ ഒന്ന് ചിരിച്ചു..
"എന്താടാ ചിരിക്കുന്നത്?? " അവള്‍ ചോദിച്ചു..
"ഹേ.. ഒന്നുമില്ല.. ഫായിസ് നമ്മുടെ സ്നേഹത്തിനു മുമ്പില്‍ അടിയറവു പറയുന്നത് ആലോചിച്ചു ചിരിച്ചു പോയതാ .. "
"അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ.. ഇന്ന് നാലു മണിക്ക് ടൌണില്‍ ചെന്നിട്ടു നമുക്ക് ഗിഫ്റ്റ് മേടിക്കാം.. എന്‍റെ ഫ്രണ്ടിന്റെ ഫാന്‍സി കടയുണ്ട് ടൌണില്‍.. ക്ലാസ്സ്‌ കഴിയുമ്പോ നീ എന്നെ വിളിച്ചാല്‍ മതി.. " സുനീര്‍ ഇതും പറഞ്ഞു ക്ലാസ്സ്‌ വിട്ടിറങ്ങി.. കൂടെ പ്രകാശും..
ഞങ്ങള്‍ക്ക് സന്തോഷമായി.. കാരണം. ഞങ്ങള്‍ dangerous zone അതി വിദഗ്ദമായി മാറി കടന്നിരിക്കുന്നു.. ഇനി അടുത്ത ഗട്ടം.. അത് നാലു മണിക്ക്..
--------------
പറഞ്ഞത് പോലെ തന്നെ കൃത്യം നാലു മണിക്ക് തന്നെ ഷീന വിളിച്ചു.. കാന്റീനില്‍ നിന്നും സുനീര്‍ ഫോണ്‍ ലൗഡ് സ്പീകെറില്‍ വെച്ച് സംസാരം തുന്ടങ്ങി..
"ഹലോ.. നീ എവിടാ " അവന്‍ ചോദിച്ചു..
"ഞങ്ങള്‍ ടൌണില്‍ എത്തി.. നീ എവിടാ ??? " അവള്‍..
"ഞാനിപോ ഗ്രൌണ്ടില.. ഒരു കുരിശ്‌ പണി കിട്ടിയെടീ.. ഇവിടെ ഹോക്കി സെലെക്ഷന്‍ നടക്കുവ.. " അവന്‍ പറഞ്ഞു..
"പിന്നെ.. നേരം വണ്ണം ഒരു വടി പോലും പിടിക്കതവണ ഹോക്കി.. "ഞങ്ങള്‍ മനസ്സില്‍ പറഞ്ഞു..
"നീ ഒരു കാര്യം ചെയ്.. ഒരു രണ്ടര മണിക്കൂര്‍ വെയിറ്റ് ചെയ്.. ഞങ്ങള്‍ വന്നേക്കാം .. "
"രണ്ടര മണിക്കൂറോ ??? നിനക്കെന്താട വട്ടായ .. നിനക്കൊക്കെ വീടും കുടിയുമില്ല എന്ന് വിചാരിച്ചു............... "
"എന്ന ഒരു കാര്യം ചെയ്താലോ .. നമുക്ക് നാളെ രാവിലെ വാങ്ങിയാലോ ?? അവന്‍ അടുത്ത ഓപ്ഷന്‍ അവളുടെ മുന്നില്‍ വെച്ചു..
"ഉം.. എന്നാല്‍ അങ്ങനെ ചെയ്യാം .. " അവള്‍ അത് സമ്മതിച്ചു ,..
ഛെ .. സംഭാഷണം തെറ്റിച്ചു പറയാതെ കുട്ടി.... ഞങ്ങള്‍ പ്ലാന്‍ ചെയ്ത നാടകത്തില്‍ ഇപ്പോള്‍ നീ പറയേണ്ടത് ഇങ്ങനല്ല.... ഞാന്‍ വീട്ടില്‍ പോകാം, നീയും പ്രകാശും കൂടി ഗിഫ്റ്റ് മേടിച്ചാല്‍ മതി എന്ന നീ ഇപ്പോള്‍ പറയേണ്ടത്.. ഏതായാലും അവള്‍ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് ആ ഡയലോക് പറയിപ്പിച്ചിട്ടു തന്നെ കാര്യം..
"അല്ലേല്‍ ഞാനും പ്രകാശും കൂടി ഗിഫ്റ്റ് വാങ്ങാന്‍ പോയാലോ??? " സുനീര്‍ അടുത്ത നമ്പര്‍ ഇറക്കി ..
ഉം.. എന്നാല്‍ അങ്ങനെ ചെയ്തതോ.... " എസ്.. ഇപ്പോള്‍ അവള്‍ പറഞ്ഞത് ഓക്കേ.

അങ്ങനെ എന്‍റെ പിറന്നാള്‍ സമ്മാനം വാങ്ങാന്‍ ഞങ്ങള്‍ മൂന്നു പേരും കൂടി ടൌണില്‍ എത്തി.. ..
"ഏതായാലും നിനക്ക് വേണ്ടിയല്ലേ സമ്മാനം വാങ്ങുന്നത്.. അത് കൊണ്ട് നീ തന്നെ സെലക്ട്‌ ചെയ്ത മതി... " അതും പറഞ്ഞു സുനീര്‍ എന്‍റെ കയ്യില്‍ കുറച്ചു കാശ് എടുത്തു തന്നു..
അങ്ങനെ ഞാനും പ്രകാശും ചേര്‍ന്ന് "ഗിഫ്റ്റ് കടയില്‍ ' എത്തി.. കടക്കാരന്‍ തിരക്കിലയിര്‍ന്നു.. കുറച്ചു കഴിഞ്ഞപോള്‍ അയാള്‍ ചോദിച്ചു..
"ഉം.. എന്താ വേണ്ടത്.. '
"ഒരു............ രണ്ടര കിലോ ഏത്ത പഴം.. പിന്നെ ഒരു കാര്‍ഡ്‌ ബോര്‍ഡ് പെട്ടിയും.. " ഞാന്‍ പറഞ്ഞു..
"കാര്‍ഡ്‌ ബോര്‍ഡ് പെട്ടിയോ?? അതെന്തിനാ??? " സംശയം കടക്കാരന്..
"പഴത്തിന്റെ കൂടെ പുഴുങ്ങി തിന്നാന.. നല്ല കോമ്പിനേഷന.. ചേട്ടന്‍ പറഞ്ഞത് എടുത്തു തന്ന മതി.. അല്ല പിന്നെ.. " ഞാന്‍ പറഞ്ഞു..
പിന്നെ അയാളൊന്നു പറയാതെ പഴവും ഒരു വലിയ പെട്ടിയും എടുത്തു തന്നു... മുപ്പത്തി ഏഴു രൂപയും എണ്ണി കൊടുത്തു സുനീരിന്റെ ഫ്രണ്ടിന്റെ ഫാന്‍സി കടയിലേക്ക് തിരിച്ചു..
അവിടെ ചെന്നയുടന്‍ നല്ല ഭംഗിയുള്ള ഒരു പേപ്പറില്‍ "ഗിഫ്റ്റ് ' പൊതിയാന്‍ തുടങ്ങവെ സുനീര്‍ ശീനയെ ഫോണില്‍ വിളിച്ചു..
"ഹലോ.. ഒരടിപൊളി ഗിഫ്റ്റ് ഞങ്ങള്‍ സെലക്ട്‌ ചെയ്തു.. സൂപ്പര്‍.. കാണുമ്പോള്‍ തന്നെ കണ്ണ് മഞ്ഞളിക്കുവ.. " അവന്‍ അവളോട്‌ പറഞ്ഞു..
" ശരിയാട.. പഴത്തിന്റെ തൊലിയിലേക്ക് നോക്കുമ്പോള്‍ കണ്ണ് ശരിക്കും മഞ്ഞളിക്കുവ.. " പ്രകാശ്‌ എന്‍റെ ചെവിയില്‍ പറഞ്ഞു..
'ഉം.. എന്നാല്‍ അത് തന്നെ എടുത്തോ.. " അവളും സമ്മതം മൂളി..
"അതിനാവുമ്പോള്‍ ആയിരത്തി അറന്നുര്‍ രൂപയെ ആവുന്നുള്ളൂ.. ബാക്കി എല്ലാവര്ക്കും തിരിച്ചു കൊടുക്കാം
. " സുനീര്‍ അവളോട്‌ പറഞ്ഞു..
ഹോ.. ഇവനെ പോലൊരു സത്യസന്തന്‍..
ഇപ്പോള്‍ ഗിഫ്റ്റ് പൊതിഞ്ഞു കഴിഞ്ഞു..
" To Our Dearest Fayiz.. " ഗിഫ്റ്റിന്റെ പുറത്തു ഞാന്‍ എന്‍റെ കയ്യക്ഷരത്തില്‍ തന്നെ ഇങ്ങനെ എഴുതി.. എന്ന് വെച്ചാല്‍ ഞാന്‍ എന്നെ വല്ലാതെ സ്നേഹിക്കുന്നു എന്ന്...
---------------------------------------------------------

അങ്ങനെ ആ ദിവസം വന്നെത്തി.. എന്‍റെ പിറന്നാള്‍ ദിവസം ..!!!!!!!
ഉച്ചയയപോഴേക്കും കളി പറഞ്ഞും ചിരിച്ചും അര്‍മാദിച്ചു ഞങ്ങള്‍ പത്തു പേരും ടൌണില്‍ എത്തി.. അത്യാവശ്യം നല്ല ഒരു ഹോട്ടലില്‍ തന്നെ ചെന്ന് കയറി.. ഐസ് ക്രീം,ബിരിയാണി... ബിരിയാണി.. ഐസ് ക്രീം.. അത് തന്നെ മാറി മാറി ഓര്‍ഡര്‍ ചെയ്തു.. ബില്‍ വന്നു..
8 പെണ്‍ പിള്ളേര്‍ ചേര്‍ന്ന് 400 രൂപക്കും ഞങ്ങള്‍ 3 പേര്‍ ചേര്‍ന്ന് 800 രൂപക്കും കഴിച്ചു.. ഞങ്ങള്‍ വിശപ്പ്‌ തീരെ കുറവാണെന്നെ.. ഞാന്‍ കീശയിലേക്ക്‌ നോക്കി.. കാശ് ഇനിയും ബാക്കി..
'ഇനിയും കുറച്ചു ഐസ് ക്രീം കൂടി പറഞ്ഞാലോ??? " ഞാന്‍ ചോദിച്ചു..
"നിനക്ക് ഞങ്ങളോട് ഇത്ര മാത്രം സ്നേഹം ഉണ്ടോട??? " പ്രകാശ്‌ ഒന്ന് ആക്കി ചോദിച്ചു....
"ഉണ്ടെട.. ഉണ്ട്.. ഞാന്‍ ഒരിക്കലും തുറന്നു പറഞ്ഞിട്ടില്ല എന്നെ ഉള്ളു.. നിങ്ങളെ ഒക്കെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. "
ഇത് ഞാന്‍ പറഞ്ഞതും കൂടെ വന്ന പെണ്‍ പിള്ളേരുടെ കണ്ണുകള്‍ നിറഞ്ഞോ എന്നൊരു സംശയം..
"എന്നാല്‍ ഞങ്ങള്‍ നിന്നെയും വല്ലാതെ സ്നേഹിക്കുന്നെട.. " ഞാന്‍ പൊതിഞ്ഞ, ഞാന്‍ എന്‍റെ കയ്യക്ഷരത്തില്‍ എഴുതിയ കവര്‍ എനിക്ക് തന്നു കൊണ്ട് സുമി പറഞ്ഞു.. ഇപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞോ എന്നൊരു സംശയം..
അങ്ങനെ ആ "ചെലവു " കഴിഞ്ഞു.. എനിക്ക് കിട്ടിയ സമ്മാന പൊതിയുമായി ഞാന്‍ എന്‍റെ വീട്ടിലേക്കു തിരിച്ചു..
അന്ന് രാത്രി എന്നിലെ കുറ്റബോധം ഉണര്‍ന്നു.. ഇത്രയും എന്നെ സ്നേഹിക്കുന്നവരോട്‌ ഞാന്‍ തെറ്റ് ചെയ്തോ എന്നൊരു സംശയം.. ഇല്ല എനിക്കവരോടോന്നു കുമ്പസരിക്കണം.. എല്ലാം കേട്ട് കഴിയുമ്പോള്‍ ഒരു കള്ളാ ചിരിയോടെ അവര്‍ ഞങ്ങള്‍ക്ക് മാപ്പ് തരും.. അതുറപ്പാ... കുമ്പസാരം നലെയവും.. അതും മനസ്സില്‍ തീരുമാനിച്ചു ഞാന്‍ ഉറങ്ങാന്‍ കിടന്നു..

പിറ്റേന്ന് രാവിലെ.. കാന്റീനില്‍ പോലും പോകാതെ ഞാന്‍ നേരെ ക്ലാസ്സിലേക്ക് നടന്നു...
ക്ലാസ്സ്‌ റൂം....
പെണ്‍ കുട്ടികള്‍ എല്ലാവരും വട്ടത്തില്‍ നില്‍ക്കുന്നു.. "ഇതെന്താ ഒപ്പനയോ??? ' ഞാന്‍ മനസ്സില്‍ ചോദിച്ചു...
നോക്കുമ്പോള്‍ സുനീര്‍ അവരുടെ നടുവില്‍ ഒരു കസേരയില്‍ ഇരിക്കുന്നു.. "ഇവനാര് മണവാട്ടിയോ ???? "..
എന്താ സംഭവം എന്നറിയാന്‍ ഞാന്‍ അവരുടെ ഇടയിലേക്ക് ചേര്‍ന്ന് നിന്നു..
"നിങ്ങള്‍ക്കൊരു കാര്യമറിയുമോ???" സുനീര്‍ എല്ലാവരോടുമായി ചോദിച്ചു..
"ഇല്ല.. എന്തെ??? " ആകാംഷ കാരണം ഞാന്‍ ചോദിച്ചു പോയി..
"അടുത്ത ആഴ്ച എന്‍റെ പിറന്നാള.. " ഒരു നെടുവീര്‍പോടെ അവന്‍ പറഞ്ഞു..
എഹ്.. ഞാനിന്നലെ ഉറങ്ങിയിട്ട് ഡിസംബര്‍-ഇല്‍ ആണോ എഴുന്നേറ്റത്.. ഞാന്‍ കലണ്ടാരിലേക്ക് നോക്കി.. അല്ല.. ജൂണ്‍ തന്നെ.. ഓഹോ..
തെണ്ടി.. അടുത്ത കൃഷിക്കുള്ള വിളവിറക്കുവ...

"നിങ്ങളൊക്കെ ഫയിസിനോട് ചെയ്തത് ഓര്‍ക്കുമ്പോഴ എനിക്കൊരു വിഷമം .. "
അവന്‍ തുടര്‍ന്ന്.. ഇപ്പോള്‍ പെണ്‍ കുട്ടികളുടെ എല്ലാവരുടെയും മുഖത്ത് ഒരു ചിരി.. ഒരു കാലമാടന് കൂടി പണി കൊടുക്കാന്‍ പോകുവാണല്ലോ എന്ന പഴയ അതെ ചിരി..
"എന്നാല്‍ അത് കൂടി കഴിഞ്ഞാവാം കുമ്പസാരം.. ആകെ നനഞ്ഞാല്‍ കുളിരൊന്നു എന്നാണല്ലോ.." ഞാന്‍ മനസ്സില്‍ ഓര്‍ത്തു..
"ആ പിറന്നാളിന്റെ തലേ ദിവസം നമുക്ക് ഹോക്കി സെലെക്ഷന്‍ കാണും അല്ലേട.. ?? " പ്രകാശ്‌ എന്നോട് ചോദിച്ചു..
"ഉം കാണും കാണും.. "
"ഇവന്റെ പിറന്നാള്‍ കഴിഞ്ഞിട്ട് വേണം എന്‍റെ പിറന്നാള്‍ ഒന്നാഘോഷിക്കാന്‍.. "
പ്രകാശ്‌ സ്വപ്നം കണ്ടു തുടങ്ങി..
"ഉം.. അത് കൂടി കഴിഞ്ഞിട്ട് വേണം എനിക്കൊന്നു കുമ്പസരിക്കാന്‍... "

Tuesday, April 19, 2011

പഞ്ചാബും പഞ്ചസാരയും....

"ആകാശവാണി .. കണ്ണൂര്‍.. നിങ്ങള്‍ ഇപ്പോള്‍ കേട്ട് കൊണ്ടിരിക്കുന്നത് "നിങ്ങള്‍ക്കറിയാമോ???"
റേഡിയോ- യില്‍ ഇത് കേട്ടതും കാന്റീനില്‍ ബെഞ്ചിലിരുന്നു ഞാനും പ്രകാശും സുനീരും ഒരേ ശബ്ദത്തില്‍ ഉറക്കെ വിളിച്ചു പറഞ്ഞു..
"ഇല്ല.. ഞങ്ങള്‍ക്കറിയില്ല.. സത്യായിട്ടും ഞങ്ങള്‍ക്കറിയില്ല"..
"ഇത് നിങ്ങള്‍ക്കറിയാമോ പരിപാടി.. നിങ്ങളോട് സംസാരിക്കുന്നതു ഞാന്‍ അശ്വതി.. "
ഓഹോ.. പരിപാടിയുടെ പേരായിരുന്നോ അത്.. ഞങ്ങള്‍ കരുതി... ആഹ്.. പോട്ടെ..
ഞങ്ങള്‍ വീണ്ടും റേഡിയോ-യിലേക്ക് കാതോര്‍ത്തു..
"ഇപ്പോള്‍ തന്നെ ഞങ്ങളെ വിളിക്കൂ .. .. ഞങ്ങള്‍ ചോദിക്കുന്ന ചോദ്യത്തിനുത്തരം പറഞ്ഞു കയ് നിറയെ സമ്മാനങ്ങള്‍ നേടു... വിളിക്കേണ്ട നമ്പര്‍ ----------- "
"പിന്നെഹ്.. ചോദ്യത്തിനുത്തരം പറയാന്‍ കാശ് കൊടുത്തു അവളെ വിളിക്കണോ??? നേരെ ക്ലാസ്സിലേക്ക് പോയാല്‍ പോരെ??" സുനീര്‍ എന്നോട് പറഞ്ഞു..
"ക്ലാസ്സില്‍ പോയാല്‍ ചോദ്യത്തിന് ഉത്തരം കൊടുക്കുന്ന ഒരാള്.. ഒന്ന് പോടാ.." ഞാന്‍ തിരിച്ചടിച്ചു..
ഞങ്ങള്‍ ഇതൊക്കെ സംസാരിക്കുന്നതിനിടയിലും പ്രകാശ്‌ ആരെയോ ഫോണ്‍ വിളിക്കുകയായിരുന്നു..
"ആരെയാട വിളിക്കുന്നത്‌???" ഞാന്‍ ചോദിച്ചു..
"അശ്വതിയെ..." അവന്‍ പറഞ്ഞു..
"ഏതു അശ്വതിയെ..??? " എനിക്കും സുനീരിനും ആകാംക്ഷയായി..
"ആഹ്.. റേഡിയോ-യില്‍ ഇപ്പോള്‍ വിളിക്കാന്‍ പറഞ്ഞില്ലേ.. ആ അശ്വതിയെ തന്നെ.. "
"ഓഹോ.. അവളെയാണോ.. പേരൊക്കെ പറയുന്നത് കേട്ടപോള്‍ ഞാന്‍ കരുതി നിന്‍റെ അമ്മാവന്റെ മോളായിരിക്കും എന്ന്.. നിനക്കെന്തിന്റെ കേടാ ആകാശവാണിയിലെക്കൊക്കെ വിളിക്കാന്‍??" ഞാന്‍ ചോദിച്ചു..
"ആഹ്.. ചുമ്മാ വിളിക്കാം.. അഥവാ ചോദ്യത്തിനുത്തരം പറഞ്ഞാല്‍ കയ് നിറയെ സമ്മാനമല്ലേ.. "
"ഉം.. കിട്ടും കിട്ടും.. കാത്തിരുന്നോ.. "
"അളിയാ.. ദേ റിംഗ് ഉണ്ട്.. " പ്രകാശ്‌ ആകാംക്ഷ മൂത്ത് പറഞ്ഞു..
"ഓഹോ.. റിംഗ് ആണോ സമ്മാനം.. അളിയാ.. രക്ഷപ്പെടുമല്ലോ.. " പ്രകാശിനേക്കാള്‍ ഇപ്പോള്‍ ആകാംക്ഷ സുനീരിനു..
"ആ റിംഗ് അല്ലേട മണ്ടാ.. ഫോണ്‍ ബെല്‍ അടിക്കുന്നെന്ന പറഞ്ഞത്.. "
"ഹലോ.. " പ്രകാശിന്റെ ശബ്ദം ഒരേ സമയം റേഡിയോ-യിലും നേരിലും ഞങ്ങള്‍ കേട്ടു..
"നേരിട്ട് കേള്‍ക്കുന്നതിനെക്കാള്‍ വൃത്തികേടാണല്ലോട അവന്റെ ശബ്ദം റേഡിയോ-യില്‍ കേള്‍ക്കുമ്പോ.. " സുനീര്‍ എന്‍റെ ചെവിയില്‍ പറഞ്ഞു..
ഇതൊന്നും കേള്‍ക്കാതെ പ്രകാശ്‌ അശ്വതിയുമായി സംസാരിക്കുന്നു.. അവരുടെ സംസാരത്തിലേക്ക്..

"നിങ്ങള്‍ക്കറിയാമോ പരിപാടിയിലേക്ക് സ്വാഗതം.. ഇതാരാണ് സംസാരിക്കുന്നതു.. "
"ഞാനാ.. പ്രകാശ്‌.. "
"പ്രകാശ്‌ എവിടന്ന സംസാരിക്കുന്നതു. "
"കാന്റീനില്‍ നിന്നാ.. "
"എഹ്.. കാന്റീനില്‍ നിന്നോ.." അശ്വതിക്ക് കണ്‍ഫ്യൂഷന്‍ ആയി.. അതൊരു സ്ഥല പേരാണോ എന്ന കണ്‍ഫ്യൂഷന്‍..
"കോളേജില്‍ പഴയ സാധനങ്ങളൊക്കെ കഴിക്കുന്ന സ്ഥലമില്ലേ... ആ കാന്റീന്‍.. " അവന്‍ കാര്യം പറഞ്ഞു..
ഇപ്പോള്‍ അശ്വതിക്കും സമാധാനം..
"പ്രകാശിന്റെ കൂടെ ആരോക്കെയെ ഇപ്പോള്‍ ഉള്ളത്.. ???"
"എന്‍റെ ഫ്രണ്ട്സ് ഉണ്ട്.. "
"ഫ്രണ്ട്സിന്റെ പേര് പെട്ടെന്ന് പറഞ്ഞോളു പ്രകാശ്‌.. "

( ഇത് പറഞ്ഞപോള്‍ എനിക്കും സുനീറിനും സമാധാനമായി..
"അളിയാ രക്ഷപ്പെട്ടു.. നമ്മളുടെ പേര് പ്രകാശിപോ റേഡിയോ-യില്‍ പറയും.. പ്രകാശ്‌ നീ പ്രകാശ്‌ അല്ലേട.. ചക്കര കുട്ടന ചക്കര കുട്ടന്‍.. നിനക്ക് സമ്മാനം ഉറപ്പാട.. " സുനീര്‍ സന്തോഷം കൊണ്ട് പറഞ്ഞു പോയി.. )

പ്രകാശ്‌ പേരുകള്‍ പറഞ്ഞു തുടങ്ങി..
"ശിനി, മിനി,വീണ,റിഷ,ഹസ്നിയ....................................." അങ്ങനെ ക്ലാസ്സിലെ ആകെയുള്ള ഇരുപത്തി ആറു പെണ്‍ കുട്ടികളുടെ പേരും അവന്‍ പറഞ്ഞു.. ഒന്ന് പോലും വിട്ടു പോയില്ല..

"നിനക്ക് സമ്മാനം കിട്ടുമെടാ തെണ്ടി.. നീ ഫോണ്‍ വേക്ക്.. നിനക്കുള്ള സമ്മാനം ഞാന്‍ തന്നെ തരും.. " സുനീര്‍ ചൂടായി.. ഞാന്‍ അവനെ പറഞ്ഞു സമാധാനിപ്പിച്ചു..
"അവന്‍ ഫോണ്‍ വിളിച്ചു കഴിയട്ടെ.. സമ്മാനം നമുക്ക് കൊടുക്കാം.. തല്‍കാലം നീ ഒന്നടങ്ങ്‌.. " ഞാന്‍ പറഞ്ഞു..

വീണ്ടും അശ്വതിയുടെയും പ്രകാശ്‌- ന്റെയും സംഭാഷണത്തിലേക്ക്..
"പ്രകാശ്‌.. ഞാന്‍ ഇനി ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ പ്രകാശിന് സമ്മാനം ലഭിക്കും.. "

("ഉത്തരം പറഞ്ഞില്ലേലും ലഭിക്കും.. " സുനീര്‍ എന്നോട് പറഞ്ഞു.. )

"ഉം. ചോദിക്ക് ചോദിക്ക്.. " പ്രകാശ്‌ തയ്യാറായി..
"ശരി.. ചോദ്യം ഇതാണ്.. പഞ്ചാബില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നം എന്താണ്???"
ചോദ്യം കേട്ടതും എനിക്കും സുനീറിനും സന്തോഷമായി..ആ സമ്മാനം പോയി.. ഇനി അവനു നമ്മുടെ കയ്യില്‍ നിന്നും മാത്രമേ സമ്മാനം കിട്ടു.. ഞങ്ങള്‍ മനസ്സില്‍ പറഞു..
പക്ഷെ പ്രകാശ്‌ പഞ്ചാബ് എന്ന് കേട്ടതും ഉത്തരം ഉച്ചത്തില്‍ പറഞ്ഞു..
"പഞ്ചസാര "
"എഹ്.. പഞ്ചസാരയോ.. ??? " ഉത്തരം കേട്ട അശ്വതി ഒരു ഞെട്ടലോടെ ചോദിച്ചു.. ഒപ്പം ഞങ്ങളും ഞെട്ടി..
"അതെ പഞ്ചസാര തന്നെ.. " പ്രകാശ്‌ ഉത്തരത്തില്‍ ഉറച്ചു നിന്ന്..
("ഇനിയിപോ പഞ്ചസാര തന്നെയായിരിക്കുമോ ഉത്തരം?? " ഞാന്‍ സുനീരിനോട് മെല്ലെ ചോദിച്ചു.. ")
പക്ഷെ അശ്വതിക്ക് ആ സംശയം ഇല്ലായിരുന്നു.. അത് കൊണ്ട് തന്നെ അവള്‍ ഒന്ന് കൂടെ ചോദിച്ചു..
"എന്ത് പഞ്ചസാരയോ???"
ഈ ചോദ്യം കേട്ടപോള്‍ പ്രകാശ്‌നും ഒരു പന്തികേട്‌ തോന്നി.. പക്ഷെ അവന്‍ വിട്ടു കൊടുത്തില്ല..
"ഉത്തരം പഞ്ചസാര തന്നാ.. പക്ഷെ നിങ്ങള്‍ ചോദിച്ച ചോദ്യം തെറ്റാ.."
അവന്‍ അത് പറഞ്ഞതും അശ്വതി ഉള്‍പ്പടെ എല്ലാവരും ഞെട്ടിപോയി..
"ചോദ്യം തെറ്റിയെന്നോ.. മനസിലായില്ല.. " അശ്വതി ചോദിച്ചു..
"അതെ നിങ്ങള്‍ ചോദിക്കേണ്ടത്‌ പഞ്ചാബില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ഉല്പന്നം ഏതു എന്നല്ല.. കരിമ്പില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നം ഏതാ എന്ന.. അതിന്റെ ഉത്തരമ ഞാന്‍ പറഞ്ഞത്.. "
ഇത് കേട്ടതും അശ്വതിക്കും കണ്‍ഫ്യൂഷന്‍ .. ഞങ്ങള്‍ക്കും കണ്‍ഫ്യൂഷന്‍..
"അത്... സോറി പ്രകാശ്‌.. പരിപാടിയിലേക്ക് വിളിച്ചതിന് നന്ദി.. വീണ്ടും വിളിക്കുക... " അശ്വതി കാള്‍ കട്ട്‌ ചെയ്യാന്‍ ഒരുങ്ങി.. പക്ഷെ പ്രകാശ്‌ വിട്ടില്ല..
"അങ്ങനെ സമ്മാനം തരാതെ പോയാലെങ്ങന..?? നിങ്ങള്‍ ചോദ്യം തെറ്റിച്ചു ചോദിച്ചത് എന്‍റെ കുഴപ്പമാണോ?? എനിക്ക് സമ്മാനം കിട്ടിയേ പറ്റു.. " പ്രകാശ്‌ പറഞ്ഞു..
"അത്.. പിന്നെ.. " അശ്വതി കൂടുതല്‍ എന്തോ പറയുന്നതിന് മുമ്പേ ഫോണ്‍ കട്ട്‌ ആയി.. അതോ കട്ട്‌ ആക്കിയതോ???
എന്തായാലും എനിക്ക് വല്ലാത്ത അഭിമാനം തോന്നി..
വീണിടത്ത് നിന്ന് അതി വിദഗ്ദമായി ഉരുണ്ട പ്രകാശ്‌ എന്‍റെ സുഹൃത്ത് ആണല്ലോ എന്ന അഭിമാനം..
ഫോണ്‍ കട്ട്‌ ആയതും പ്രകാശ്‌ ഓടി എന്റെടുത്ത്‌ വന്നിട്ട് ചോദിച്ചു..
"അളിയാ.. അവള്‍ ചെയ്തത് ശരിയാണോ??"
"എന്ത്???"
"അവള്‍ ചോദ്യം തെറ്റിച്ചു ചോദിച്ചത് ശരിയാണോ എന്ന്.. " പ്രകാശ്‌നു ദേഷ്യം അടങ്ങുന്നില്ല..
"എഹ്.. അപോ നീ സീരിയസ് ആയിരുന്നോ?? എടാ... "ഞാന്‍ മനസ്സില്‍ പറഞ്ഞു.. അത് വരെ വന്ന അഭിമാനം ഒറ്റ നിമിഷം കൊണ്ട് അപമാനമായി..
പെട്ടെന്ന് സുനീര്‍ പിറകില്‍ നിന്നും എന്നെ തോണ്ടി.. നമ്മുടെ വകയിലുള്ള സമ്മാനം കൊടുക്കാനാവും.. ഞാന്‍ തിരിഞ്ഞപോള്‍ അവനെന്നോട് ചോദിച്ചു..
"അളിയാ.. നീ പറ.. അവള്‍ ചോദ്യം തെറ്റിച്ചു ചോദിച്ചത് ശരിയാണോ????"
"എഹ്.. എടാ നീയും... ഒന്ന് പോടാ... എന്നേം കൂടി കണ്‍ഫ്യൂഷന്‍ ആക്കാന്‍,,, "

"എന്നാലും അവളങ്ങനെ ചോദ്യം തെറ്റിച്ചു ചോദിക്കാമോ??? "ഞാനും ഇതേ ചോദ്യം എന്നോട് തന്നെ ചോദിച്ചു..
"ഇനി എന്നേലും നമുക്ക് അവളെ വിളിച്ചു ചോദിക്കമെട.. " സുനീര്‍ പ്രകാശിനെ ആശ്വസിപ്പിച്ചു..

"പക്ഷെ അത് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.. കാരണം അവള്‍ ഇന്ന് തന്നെ ജോലി രാജി വെച്ച് പോയി കാണും. ഉറപ്പാ.. "

Wednesday, April 6, 2011

നവയുഗ ബീര്‍ബല്‍....


രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ മനസിലെക്കൊടിയെത്തിയത് കോളേജ് തന്നെ.. പുറത്തു നല്ല മഴ.. കോളേജ് കാന്റീനിലെ ചൂടന്‍ പരിപ്പ് വട.. കത്തിയടി.. കൊള്ളാം.. ഒരു നല്ല ദിവസം കൂടി.. !!!! ??????

കോളേജില്‍ എത്തിയപോ ആദ്യം തന്നെ കണ്ടത് സുനീറിനെ.. കൊള്ളാം .. നല്ല ബെസ്റ്റ് കണി. ഇന്നത്തെ ദിവസം പോക്ക.. സ്വാഹ..
"നമുക്കിന്നു ക്ലാസ്സില്‍ കയറിയാലോ???" ചോദ്യം അവന്റെ വക..
"ഇന്നെന്താട പ്രതേകിച്ചു.??" ഒരല്പം അമ്പരപ്പോടെ ഞാന്‍ ചോദിച്ചു..
"അല്ല അന്‍സാര്‍ ഒക്കെ ക്ലാസ്സില്‍ കയറിയിട്ടുണ്ട്.."
"ഏഹ്.. ഏത് അന്‍സാര്‍??? "
"നമ്മുടെ ക്ലാസ്സില്‍ ഒരു അന്‍സാര്‍ മാത്രമല്ലെ ഉള്ളു..??" അവനും കണ്‍ഫ്യൂഷന്‍ ആയി.. ഇനി അവനറിയാതെ വേറെ അന്സറിനു അഡ്മിഷന്‍ കൊടുത്തോ എന്നൊരു കണ്‍ഫ്യൂഷന്‍..
"അന്‍സാര്‍ ക്ലാസ്സില്‍ കേറിയാല്‍ അതിലെന്തെലും കാര്യം കാണും.. അല്ലാതെ വെറുതെ ക്ലാസ്സില്‍ കേറുന്നവനൊന്നുമല്ല അവന്‍.. അത്രയ്ക്ക് നല്ല കുട്ടിയാ...ഇതിപോ അവനിത്ര മാത്രം അധപ്പധിക്കാന് കാരണമെന്ത?? " അവന്‍ കൈ വിട്ടു പോകുന്നതിന്റെ സങ്കടത്തില്‍ ഞാന്‍ അറിയാതെ ചോദിച്ചു പോയി...
"നീ അതറിഞ്ഞില്ലേ.. ??? അവനും നമ്മുടെ പ്രകാശുമൊക്കെ ഇത്തവണ എക്സാം എഴുതണം എന്ന്.. അറ്റെണ്ടാന്‍സ് കുറഞ്ഞാല്‍ പിന്നെ എഴുതാന്‍ സമ്മതിക്കില്ലല്ലോ.. അതാ.. "
"മണ്ടന്മാര്‍ തന്നെ.. അല്ലേല്‍ attendance വേണം എന്ന് കരുതി ക്ലാസ്സില്‍ ഇരിക്കുമോ?? ഞാന്‍ ചെയ്യുന്നത് പോലെ ആരെയേലും പറഞ്ഞെല്‍പ്പിച്ചാല്‍ പോരെ.??? ബുദ്ധി വേണം ബുദ്ധി.. " ഞാന്‍ പറഞ്ഞു..
പറഞ്ഞു തീരും മുമ്പ് ഫോണ്‍ ബെല്ലടിച്ചു.. നോക്കുമ്പോള്‍ പ്രകാശ്‌ ആണ്...
"എന്താടാ??"
"നീ എവിടാ???" മറു തലക്കല്‍ കിതച്ചു കൊണ്ട് പ്രകാശ്‌..
"എന്താടാ എന്ത് പറ്റി???"
"നീ എവിടാണെന്ന് പറയെടാ.. ക്ലാസ്സിലാണോ???" അവന്ര്‍ഗെ കിതപ്പ് മാറുന്നില്ല..
"ക്ലാസ്സില്‍ എന്‍റെ പട്ടി കേറും.. ഞാന്‍ പുറ ത്താ.. " ഞാന്‍ പറഞ്ഞു..
"എന്ന നീ ക്ലാസ്സില്‍ കേറണം.." എന്തോ കാര്യമായ പ്രശ്നമുണ്ട് അല്ലേല്‍ അവനിങ്ങനോന്നും പറയില്ല..
"എന്തിനാടാ???" ആകാംഷ കാരണം ഞാന്‍ ചോദിച്ചു..
"എന്‍റെ attendance കൂടി വിളിക്കണം നീ"...
ഡിഷും.. അത് പറഞ്ഞതും ഇത്രേം നേരം വളരെ സീരിയസ് ആയി അവനോടു സംസാരിച്ചതിന് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി..
"പോടാ %^@$#^@#" (പറഞ്ഞത് ഇവിടെ എഴുതാന്‍ കൊള്ളില്ല..സത്യം... )
"നീ attendance പരയുവണേല്‍ ഞാന്‍ ഇന്ന് വ്യ്കിട്ടു തന്നെ ടൌണില്‍ വെച്ച് ചെലവ് ചെയ്യാം???" അവന്‍ ബലഹീനതയില്‍ കയറി പിടിക്കുവ.. എന്‍റെ പട്ടി വീഴും അതില്‍..
"ചെലവ് പ്രതീക്ഷിചൊന്നുമല്ല.. ഒന്നുമില്ലേലും നീ എന്‍റെ ഫ്രണ്ട് അല്ലെ.. അത് കൊണ്ട് മാത്രം ഞാന്‍ ക്ലാസ്സില്‍ കയറാം.. പിന്നെ നിന്‍റെ സന്തോഷത്തിനു വേണേല്‍ ചെലവും ചെയ്തോ.. " ഞാന്‍ 'സത്യം' പറഞ്ഞു...
"ഓക്കേ ഡാ.. എന്നാല്‍ കാണാം.."
അങ്ങനെ ഞാനും സുനീരും ക്ലാസ്സിലേക്ക്.. അവന്റെ attendance വിളിക്കല്‍ മാത്രമല്ല എന്‍റെ ലക്‌ഷ്യം.. രെജിസ്റ്ററില്‍ നിന്നും എന്‍റെ പേര് വെട്ടിയോ എന്ന് കൂടി അറിയണം..
ഇംഗ്ലീഷ് ക്ലാസ്സ്‌ തുടങ്ങി.. ഏതോ ഒരു സര്‍ ക്ലാസ്സ്‌ എടുക്കുന്നു.. ഇതിനു മുമ്പ് കണ്ടതായി ഓര്‍ക്കുന്നില്ല..
"ഉം എന്താ കാര്യം??? " സര്‍ ചോദിച്ചു..
"സര്‍ ക്ലാസ്സിലിരിക്കാന്‍ വന്നതാ.. "
"ഓഹോ.. ഈ ക്ലാസ്സിലാണോ നിങ്ങള്‍... " സര്‍-നും സംശയം..
ഞാന്‍ ക്ലാസ്സിനകതേക്ക് നോക്കി.. ക്ലാസ്സ്‌ വല്യ പരിചയമില്ലെങ്കിലും ക്ലാസ്സിലെ പല മുഖങ്ങളും നല്ല പരിചയം..
"അതെ സര്‍.. ഈ ക്ലാസ്സില്‍ തന്നാ " ഞാന്‍ ഉറപ്പിച്ചു പറഞ്ഞു..
അങ്ങനെ ക്ലാസ്സിനകത്തെക്ക്..

ക്ലാസ്സ്‌ തുടങ്ങി.. സര്‍ എന്തൊക്കെയോ പറയുന്നു.. അത് കേട്ട് കുറെ പേര്‍ എന്തൊക്കെയോ മനസിലായത് പോലെ തലയാട്ടുന്നു.. .. ഹോ.. ഈ ഏര്‍പ)ടു വെറുത്തു പോയി..
അങ്ങനെ ആ സമയം വന്നു ചേര്‍ന്ന്.. സര്‍ attendance രെജിസ്റ്റെര്‍ എടുത്തു.. എന്‍റെ പോക്കറ്റില്‍ നിന്നും id കാര്‍ഡ്‌ എടുത്തു..എന്‍റെ നമ്പര്‍ എത്രയാണെന്ന് അറിയണമല്ലോ.. ഉം.. കിട്ടി...
അത് തന്നെയാണെന്റെ നമ്പര്‍..2651..
2670 പ്രകാശിന്റെ നമ്പറും.. രണ്ടു നമ്പര്‍-നുമിടയില്‍ ഒരുപാടു സമയമുണ്ട്..
സര്‍ ആദ്യം തന്നെ എന്‍റെ നമ്പര്‍ വിളിച്ചു..
"2651"
"ഉണ്ട് സര്‍.."
"എഹ്.. എന്താ???" പാവം.. സര്‍ നു ഒന്നും മനസിലായില്ല..
"സോറി.. പ്രസന്റ് സര്‍.." സര്‍-നു മനസിലാവുന്ന രീതിയിലേക്ക് ഞാന്‍ തിരുത്തി..
ക്ലാസ്സില്‍ ആകെയുള്ളത് ഏഴു ആണ്‍കുട്ടികള്‍ .. ഇപ്പോള്‍ തന്നെ ഒമ്പത് പേരുടെ attendance വിളിച്ചു കഴിഞ്ഞു.. എന്തൊരു ഒരുമ.. അങ്ങനെ പ്രകാശിന്റെ നമ്പര്‍ വിളിക്കാനുള്ള ഊഴമെത്തി..
"2670"
"Present സര്‍..".. ഞാന്‍ മാത്രമല്ല.. ആറ് ശബ്ദത്തില്‍ ആറ് സ്ഥലങ്ങളില്‍ നിന്ന് ഒരുമിച്ചു മുഴങ്ങി..
എല്ലാവരും മുഖത്തോട് മുഖം നോക്കി.. ഇതെന്തു കഥാ.. ഒന്നും മനസിലാകാതെ സര്‍ ഞങ്ങളെ നോക്കി..
അപ്പുറത്തെ ക്ലാസ്സില്‍ നിന്നോ മറ്റോ വന്ന ശബ്ദം എന്ന രീതിയില്‍ എല്ലാവരും പിറകിലുള്ള ചുമരിലേക്കു നോക്കി..
അതിനപ്പുറത്ത് ക്ലാസ്സോന്നുമില്ലല്ലോ എന്നര്‍ത്ഥത്തില്‍ സര്‍-ഉം ചുമര് നോക്കി..
"2670 ഉണ്ടോ?? "
ആരും ഒന്നും മിണ്ടിയില്ല.. attendance വിളിയെന്ന അനാചാരവും കഴിഞ്ഞു സര്‍ ക്ലാസിനു പുറത്തേക്കു..
ഉടന്‍ തന്നെ ഞാന്‍ പ്രകാശിനെ വിളിച്ചു.. മറുതലക്കല്‍ അവന്റെ ശബ്ദം.."എന്താടാ?? "
"നീ വേരാരോടെലും attendance വിളിക്കാന്‍ പറഞ്ഞയിരുന്നോട??? "എന്‍റെ ചോദ്യം..
"ആ,, നീയൊന്നും ക്ലാസ്സില്‍ കേറിയില്ലെലോ എന്ന് വിചാരിച്ചു വേറെ കുറച്ചു പേരെ കൂടി ഞാന്‍ വിളിച്ചാരുന്നു..
എന്താ ആരും വിളിച്ചില്ലേ " അവനു സംശയം..
"ഉം വിളിച്ചു വിളിച്ചു.. എല്ലാരും വിളിച്ചു.. ഇനി ആറ് ദിവസത്തേക്ക് നീ ക്ലാസ്സില്‍ വരേണ്ട.."
"എന്താടാ??" അവനു ഒന്നും മനസിലായില്ല..
"ആ.. ഏതായാലും വെയ്കിട്ട് നിന്‍റെ ചെലവുണ്ടല്ലോ.. അപ്പോള്‍ വിശദമായി പറയാമെടാ".. അതും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.. പിന്നീടു അവനെ കണ്ടപ്പോള്‍ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു കൊടുത്തു.. അവനു സമാധാനമായി .ചിലവിന്റെ കാര്യത്തില്‍ മാറ്റമില്ലെന്ന സത്യം കൂടി അറിഞ്ഞപോള്‍ അവനൊന്നു കൂടി സമാധാനമായി .. "എന്‍റെ ബെസ്റ്റ് ടൈം " അവന്‍ സ്വയം പറഞ്ഞു.. :)

വെയ്കിട്ട് ടൌണില്‍ പോകാനായി ഞാനും പ്രകാശും സുനീറും സജീഷും ബസ്‌ സ്റ്റോപ്പിലെത്തി..
"ഡാ എന്‍റെ കയ്യില്‍ ചില്ലറയില്ല.. ബസ്‌ കാശ് നിങ്ങളാരേലും കൊടുക്കണേ" എന്ന് പ്രകാശിന്റെ അഭ്യര്‍ഥന..
"നോട്ട് കാണുമല്ലോ.. അത് കൊടുത്ത മതി.. ഒന്നുമില്ലേലും നീന്‍റെ attendance വിളിച്ചതല്ലേ.." എന്ന് സുനീര്‍ തിരിച്ചടിച്ചു..
"അതിനു നീ എന്‍റെ attendance വിളിച്ചോ??" പ്രകാശ്‌ ചൂടായി..
"ഒഹ്. ഞാനും കൂടി പറയാത്തതിന്റെ കുഴപ്പമേ ഉണ്ടായിരുന്നുള്ളു.. ഒന്ന് പോടാ " സുനീര്‍ തിരിച്ചടിച്ചു..
പ്രകാശിന് വീണ്ടും സമാധാനമായി..
ബസ്‌ വന്നു.. നാലു പേരും കയറി..
ടിക്കറ്റ്‌ മാമന്‍ വന്നു..
"ടിക്കറ്റ്‌ ടിക്കറ്റ്‌" ആദ്യം സജീഷിനോട്..
"പിറകിലാരെങ്കിലും എടുക്കും.. " സജീഷ് മറുപടി പറഞ്ഞു..
"പിറകിലാരെങ്കിലും എടുക്കുമെന്നോ???" ടിക്കറ്റ്‌ മാമന്‍ ചൂടായി..
"അതല്ല.. ടിക്കറ്റ്‌ ആരെടുക്കണം എന്ന കാര്യത്തില്‍ അവര്‍ മൂന്നു പേരും തമ്മില്‍ എന്തോ തര്‍ക്കം നടക്കുവ.. അത് കൊണ്ട് പറഞ്ഞതാണെന്റെ പൊന്നോ.. " സജീഷ് നയം വ്യക്തമാക്കി..
കണ്ടക്ടര്‍ ഞങ്ങളുടെ അടുത്തേക്ക്..
"എന്താ തര്‍ക്കം തീര്‍ന്നോ??? " ചോദ്യം കണ്ടക്ടര്‍ വക..
ആസ്ഥാനത്തുള്ള ആ കുശലന്യേഷണം പ്രകാശിന് അത്ര പിടിച്ചില്ല..
"ഇല്ലേല്‍ ചേട്ടന്‍ തീര്‍ക്കുമോ?? കാക്കിയിട്ടെന്നു കരുതി പോലീസാവാന്‍ നോക്കല്ലേ..." ..
ഠിം.. പിന്നെയൊന്നും അയാള്‍ പറഞ്ഞില്ല..
പ്രകാശ്‌ ഒരു പത്തു രൂപ എടുത്തു അയാള്‍ക്ക് കൊടുത്തു..
"നാലു അന്പത് പൈസ .."
"ചില്ലറ വേണം " എന്ന് കണ്ടക്ടര്‍..
"പത്തു രൂപയല്ലേ തന്നത.. പതിനായിരമൊന്നുമല്ലല്ലോ....അത്രയേ പറ്റു.. " പ്രകാശിന്റെ കലീ അടങ്ങുന്നില്ല..
"എവിടെ പാസ്‌ കാണിക്കു " എന്ന് കണ്ടക്ടര്‍..
"കണ്ടാല്‍ അറിയില്ല കോളേജ് പിള്ളേരാണെന്ന് . .. പിന്നെന്തിനാ പാസ്‌ ??? "
"ഭാവവും രൂപവും നോക്കി കോളേജ് പിള്ളേരാണെന്ന് അറിയാന്‍ അറിയാന്‍ ഞാന്‍ ജ്യോത്സനോന്നുമല്ല .." അയാള്‍ തിരിച്ചടിച്ചു..
"എന്നാല്‍ ഇയാള്‍ കണ്ടക്ടര്‍ അനെന്നരിഞ്ഞിട്ടെ കാശും തരാന്‍ പറ്റു.." പ്രകാശും വിട്ടില്ല..
"എന്നെ കണ്ടാല്‍ കണ്ടക്ടര്‍ ആണെന്ന് തോന്നുന്നില്ലേ??" എന്നയാള്‍..
"രൂപവും ഭാവവും നോക്കി കണ്ടക്ടര്‍ ആണോ എന്നറിയാന്‍ ഞാന്‍ ജ്യോത്സനോന്നുമല്ല"
അതില്‍ അയാള്‍ വീണു.. ഇനി രക്ഷയില്ല.. ഇവനോടൊന്നും എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല എന്ന് മനസിലാക്കി അയാള്‍ ബാക്കിയും കൊടുത്തു തിരിച്ചു നടന്നു..
പക്ഷെ പ്രകാശിന്റെ കലിപ്പ് തീര്‍ന്നില്ല.. ബസ്‌ ഇറങ്ങി ഹോട്ടലില്‍ എത്തി പൊറോട്ടയും ചിക്കനും കഴിച്ചു കൊണ്ടിരിക്കുമ്പോഴും അവന്‍ ചൂടില്‍ തന്നെയായിരുന്നു..
"ഹൊഹ്..എന്തോരഹങ്കാരമ?? " ചിക്കന്‍ കടിച്ചു പറിക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു..
"ആര്‍ക്കു.. കോഴിക്കോ??? " സംശയം സുനീരിനു..
"അല്ലടാ.. ആ ബസ്‌ കണ്ടക്ടര്‍-ക്ക്.."
"ഒഹ്.. അതോ.." അവന്റെ കണ്‍ഫ്യൂഷന്‍ തീര്‍ന്നു..
"നമുക്ക് നാളെ അയാള്‍ക്കിട്ടൊരു പണി കൊടുത്താലോ???" അവന്‍ ചോദിച്ചു..
"പണി കൊടുക്കാം.. പക്ഷെ നീ ചെലവു ചെയ്യുമോ??? " അടുത്ത പൊറോട്ടേം ചിക്കനും സ്വപ്നം കണ്ടു സജീഷ് ചോദിച്ചു..
"തരാമെടാ തരാം.. @&%*$&^*" പ്രകാശ്‌ ബാക്കി ദേഷ്യം തീര്‍ത്തത് പാവം പൊറോട്ടയോടും ..

അന്നത്തെ ദിവസം കഴിഞ്ഞു.. അടുത്ത ദിവസം പിറന്നു..
ഇന്നലെ നടന്നതെല്ലാം മറന്നു ഞങ്ങള്‍ വീണ്ടും കോളേജിലെത്തി.. പക്ഷെ പ്രകാശ്‌ ഒന്നും മറന്നില്ല..
അവന്‍ ആ കണ്ടക്ടര്‍- ക്കിട്ട് പണി കൊടുക്കണം പോലും..
പ്രകാശിന്റെ നിരദേശം അനുസരിച്ച് ഞാനും സജീഷും കറക്റ്റ് ടൈമില്‍ തന്നെ ബസ്‌ സ്ടോപിലെത്തി.. പക്ഷെ സനീറിനെ കാണാനില്ല.. ഫോണ്‍ എടുത്തു അവന്റെ നമ്പര്‍ ഡയല്‍ ചെയ്തു..
"ഹല്ലോ.. നീ എവിടാ?? "
"ഞാന്‍ ക്ലാസില.. എന്തെ???" അവന്റെ മറുപടി
"ക്ലാസ്സിലോ.. നിനക്കെന്ത അവിടെ കാര്യം???"
"ഒഹ്.. ഒന്നുമില്ലെടാ.. മഴ പെയ്യാന്‍ സാധ്യത കാണുന്നുണ്ട്..അത് കൊണ്ട് കുട ക്ലാസ്സില്‍ ഒളിപ്പിച്ചു വെക്കാന്‍ വന്നതാ.."
"എന്ത്.. മഴ പെയ്യുമ്പോള്‍ കുട ഒളിപ്പിച്ചു വെക്കുന്നോ?? നിനക്കെന്ത വട്ടോ???" ഞാന്‍ കാര്യമായി തന്നെ ചോദിച്ചു..
"അതല്ലട.. എന്‍റെ കയ്യില്‍ കുടയുന്ടെകില്‍ "അവളുടെ" കുടയില്‍ കൂടി ബസ്‌ സ്റ്റോപ്പ്‌ വരെ എനിക്ക് പോകാന്‍ പറ്റില്ലല്ലോ..."
ഹമ്പട.. കള്ള കാമുകാ..
"നീ ഒരു കാര്യം ചെയ്.. ഒളിപ്പിച്ചു വെച്ച ആ കുടയുമെടുത്ത് ബസ്‌ സ്റ്റോപ്പില്‍ വാ.."
"എന്താ കാര്യം"
"പ്രകാശിന് ആ ബസ്‌ കണ്ടക്ടര്‍-ക്ക് പണി കൊടുക്കണം എന്ന്.. വേഗം വാ.."
"ഉം.. ഓക്കേ.. "

ഫോണ്‍ കട്ട്‌ ചെയ്തു. കുറച്ചു കഴിഞ്ഞപോള്‍ സനീര്‍ വന്നു..
"എങ്ങനാ നീ അയാള്‍ക്ക് പണി കൊടുക്കാന്‍ പോകുന്നത്?? " ഞാന്‍ പ്രകാശിനോട് ചോദിച്ചു..
"അയാള്‍ക്ക് ഇന്നലെ പത്തു രൂപ കൊടുത്തത് ഇഷ്ടപ്പെട്ടില്ലല്ലോ.. ഇന്ന് ഞാന്‍ നൂറു രൂപ കൊടുക്കാന്‍ പോകുവാ.."
അവന്‍ വലിയ കാര്യം പറയുമ്പോലെ പറഞ്ഞു.. "
"ഇതാണോട തെണ്ടി വല്യ ഒരു പണി.. കഷ്ടം.." ഞാന്‍ മനസ്സില്‍ പറഞ്ഞു..
"അതൊക്കെ വേമോട.. പാവം മനുഷ്യന്‍.." സനീര്‍ പറഞ്ഞു..
"നീ മിണ്ടരുത്.. കൊന്നു കളയും ഞാന്‍... ഹാ.. " പ്രകാശ്‌ അവനോടു തട്ടി കയറി.. പിന്നെ ആരും ഒന്നും പറഞ്ഞില്ല.. ബാക്കി കണ്ടറിയാം...

ബസ്‌ വന്നു..
അതെ കണ്ടക്ടര്‍ തന്നെ.. അയാള്‍ കാശിനു വേണ്ടി വന്നു. പ്രകാശ്‌ പോക്കറ്റില്‍ നിന്നും നൂറു രൂപ എടുത്തു അയാളുടെ നേരെ നീട്ടിയിട്ട്‌ പറഞ്ഞു.... "നാലു അമ്പതു പൈസ.."
അയാള്‍ അത് വാങ്ങി നോട്ടിനേം പ്രകഷിനേം മാറി മാറി നോക്കി..
"ചില്ലറയില്ല .. അതാ"" വീണ്ടും പ്രകാശ്‌..
ഇവനോടോന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നത് അയാള്‍ക്ക് ഇന്നലെ തന്നെ മനസിലായതാണല്ലോ.. അത് കൊണ്ട് തന്നെ ഒന്നും പറയാതെ ബാക്കി ഇപ്പോള്‍ തരാം എന്നും പറഞ്ഞു മുന്നിലോട്ടു പോയി..
കുറച്ചു കഴിഞ്ഞപോള്‍ രണ്ടു കയ്യിലും നിറയെ ചില്ലറയുമായി അയാള്‍ വന്നു..

ഞങ്ങള്‍ നാലു പേരും അയാളുടെ കയ്യിലേക്ക് നോക്കി..
ദൈവമേ.. മുഴുവന്‍ അമ്പതു പൈസ..തൊന്നുറ്റി എട്ടു രൂപയുടെ ചില്ലറയുമായി ചിരിച്ചു നില്‍ക്ക്കുകയാണ് കണ്ടക്ടര്‍..
ഞാന്‍ സുനീറി ന്റെ മുഖത്തേക്ക് നോക്കി.. "ഞാന്‍ എന്തേലും പറഞ്ഞാല്‍ എന്നെ കൊന്നു കളയുമെന്ന പ്രകാശ്‌ എന്നോട് പറഞ്ഞിരിക്കുന്നെ.. അത് കൊണ്ട് ഞാനൊന്നും മിണ്ടുന്നില്ലേ..." എന്ന് എന്‍റെ ചെവിയില്‍ മെല്ലെ പറഞ്ഞു അവന്‍ മുന്നിലോട്ടു പോയി.. പ്രകാശ്‌ രണ്ടു കയ്യും കണ്ടുക്ടരുടെ മുന്നിലേക്ക്‌ നീട്ടി.. അയാള്‍ ആ ചില്ലറ മുഴുവന്‍ അവന്റെ കയ്യില്‍ വെച്ച് കൊടുത്തു..
ബസിലുള്ള മുഴുവന്‍ കണ്ണുകളും പ്രകാശിന്റെ നേരെ.. അവന്റെ രണ്ടു കണ്ണുകള്‍ എനിക്ക് നേരെയും.. ഞാന്‍ പോകറ്റില്‍ കയ്യിട്ടി എന്‍റെ തൂവാല അവനു നേരെ നീട്ടി..
തീരെ വയ്യാത്ത ഒരു അപ്പൂപ്പന്‍ അത് എന്‍റെ കയ്യില്‍ നിന്നും വാങ്ങി പ്രകാശിന്റെ മുന്നിലേക്ക്‌ വിരിച്ചു നീട്ടി.. അവന്‍ ഒരു കയ്യിലെ ചില്ലറ മുഴുവന്‍ അതിലേക്കു വെച്ചു.. അത് നിറഞ്ഞിട്ടും ചില്ലറ അവന്റെ കയ്യില്‍ ബാക്കി..
അപ്പൂപ്പന്‍ എന്‍റെ നേരെ തിരിഞ്ഞിട്ടു ചോദിച്ചു,, "ഒരു തൂവാല കൂടെ കാണുമോ മോനെ..??"
"പിന്നെ എനിക്ക് തൂവാല കച്ചവടമല്ലേ.. " ഞാന്‍ മനസ്സില്‍ പറഞ്ഞു..
പെട്ടെന്ന് തന്നെ സജീഷ് തന്‍റെ തൂവാലയും അപ്പൂപ്പന് നേരെ നീട്ടി.. ഇപ്പോള്‍ അതിലും നിറയെ ചില്ലറ..
രണ്ടു കയ്യിലും രണ്ടു തൂവാല നിറയെ കാശുമായി ബസ്‌ ഇറങ്ങിയതും ഇടിത്തീ പോലൊരു ചോദ്യം..
"എന്താ പ്രകാഷേ.. പണക്കിഴിയുമായി എവിടുന്ന??? " ഞങ്ങളുടെ classil പഠിക്കുന്ന മിനി.. ഇവളെ എവിടന്നു കൊണ്ടുവന്നു എന്നര്‍ത്ഥത്തില്‍ പ്രകാശ്‌ എന്നെ നോക്കി..
"നീ അക്ബര്‍ ചക്രവര്‍ത്തിയേയും അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ ബുദ്ധിമാനായ മന്ത്രി ബീര്‍ബലിനെ കുറിച്ചും കേട്ടിട്ടുണ്ടോ???" ഞാന്‍ മിനിയോട്‌ ചോദിച്ചു..
"ഇല്ല.. അതാരാ ?? " അവള്‍ തിരിച്ചു ചോദിച്ചു..
ഹാ.. കഷ്ടം..
"അങ്ങനെ രണ്ടു പേര്‍ ഉണ്ട്.. ബീര്‍ബല്‍ എന്നും തന്‍റെ ബുദ്ധിപരമായ നീക്കങ്ങള്‍ കൊണ്ട് അക്ബറിന്റെ കയ്യില്‍ നിന്നും സ്വര്‍ണ കിഴികള്‍ വാങ്ങും.. നവയുഗത്തിലെ ബീര്‍ബല ഇപ്പോള്‍ നമ്മുടെ മുന്നില്‍ പണ കിഴിയുമായി നിക്കുന്നെ..ബുദ്ധിപരമായ നീക്കതിലുടെ പണ കിഴി സ്വന്തമാക്കിയ നവ യുഗ ബീര്‍ബല്‍.. " പ്രകാശിനെ ചൂണ്ടി ഞാന്‍ പറഞ്ഞു..
"അപ്പോള്‍ അക്ബര്‍ ചക്രവര്‍തിയോ??" അവള്‍ക്കു സംശയം..
"അക്ബര്‍ ചക്രവര്‍ത്തി ബസിനകത്തു ടിക്കറ്റ്‌ കൊടുതോണ്ടിരിക്കുവ..!!!!"
അവള്‍ക്കൊനും മനസിലായില്ല.. പക്ഷെ ബീര്‍ബലിനെല്ലാം മനസിലായി.. അവന്‍ പണ കിഴിയും കൊണ്ട് കൊട്ടാരത്തിലേക്ക്.. അല്ല.. കുടിലിലേക്ക്..
"ഡാ.. നാളെ എന്‍റെ തൂവല കൊണ്ട് വന്നേക്കണേ..." ഞാന്‍ പിറകില്‍ നിന്നും വിളിച്ചു പറഞ്ഞു..
"എന്റേം.." സജീഷും ഓര്‍മിപ്പിച്ചു.. തൂവലക്കൊക്കെ എന്താ വില... :)



Monday, April 4, 2011

അതാരായിരുന്നു...?????

5 വര്‍ഷങ്ങള്‍ കഴിഞ്ഞു എന്‍റെ കാമ്പസ്സിലെക്കൊരു തിരിച്ചു പോക്ക് എന്ന് കേട്ടപോഴെ വല്ലാത്ത സന്തോഷം തോന്നി .. ഒരിക്കല്‍ വസന്തം തീര്‍ത്ത ആ വഴികളില്‍ തിരിച്ചെത്താനുള്ള കൊതി കൊണ്ട് മാത്രമല്ല അത് .. ഒരു കുറ്റ സമ്മതം നടത്താന്‍ കൂടി വേണ്ടിയുള്ള ഒരു യാത്ര ,, അതെ . എനിക്ക് ജാബിര്‍ സര്‍ -നോട് പറയണം .. "അത് ആരായിരുന്നു " എന്ന് ..

6 വര്‍ഷങ്ങളപ്പുറതേക്ക്‌ ..

BSc രണ്ടാവര്‍ഷം ഹാഫ് ഇയര്‍ പരീക്ഷ സമയം .. എന്താന്നറിയില്ല .. മറ്റു പലരേം പോലെ എനിക്കും പരീക്ഷ എന്ന് പറയുമ്പോഴേ കുളിര് കോരും .. എല്ലാം പഠിച്ചത് കൊണ്ടാവും ..
രാവിലെ തന്നെ ഓടി കിതച്ചു പരീക്ഷ ഹാളിലേക്ക് ... ചോദ്യ പേപ്പര്‍ കിട്ടുന്നതിനു മുമ്പ് ആകാംഷ സഹിക്കാനാവുന്നില്ല .. അത് കൊണ്ട് തന്നെ അടുത്തിരിക്കുന്ന അന്‍സാരി-യോട് പതിയെ ചോദിച്ചു ...
"ഇന്നേതാ സബ്ജെക്റ്റ് "
"ആആഹ് ... " അവന്റെ മറുപടി കേട്ടപോള്‍ തന്നെ അവനും എല്ലാം പഠിച്ചിട്ടുണ്ടാകും എന്നുറപ്പായി ..
ചോദ്യം മറ്റൊരു പെണ്‍കുട്ടിയോട് ..
"കെമിസ്ട്രി .." ഉത്തരം കിട്ടി .. സമാധാനമായി .. കെമിസ്ട്രിയെ ...ഇന്ന് ഞാന്‍ തകര്‍ക്കും .. അര മണിക്കൂര്‍ കൊണ്ട് പുറത്തു ചാടി കാന്റീനില്‍ പോയി തകര്‍ക്കും .. ഉറപ്പു ..

ചോദ്യ പേപ്പര്‍ കയ്യില്‍ കിട്ടിയപോഴേക്കും ആശ്വാസ നിശ്വാസങ്ങളും ,പരാതികളുമായി പല മുഖങ്ങള്‍ ..ഒരു ഭാവ ഭേദവുമില്ലാതെ പുഞ്ചിരിക്കുന്ന മുഖവുമായി ഞങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ ,അതിനിടയില്‍ സജേഷ് ഉറക്കെ പറയുന്നത് കേട്ടു..

"ഞാനിന്നു ദൈവത്തിന്റെ കണ്ണില്‍ കുത്തും...."
"eന്ത് .. എന്താടാ കാര്യം?? "ഞാന്‍..
"ഞാന്‍ ആകെ ഒരു എസ്സേ പഠിച്ചതാ.. പക്ഷെ അത് വന്നില്ലെട..."
ഓ.. പാവം..

പെട്ടെന്ന്
പുന്നെല്ലു കണ്ട എലിയെ പോലെ എന്‍റെ പ്രിയ സുഹൃത്ത് പ്രിജേഷിന്റെ മുഖം മാറുന്നത് കണ്ടു .. കാര്യം തിരക്കിയപോള്‍ അവന്‍ പറഞ്ഞു , അവന്‍ ആകെ പഠിച്ച 10 മാര്‍കിന്റെ ഒരു എസ്സേ വന്നിട്ടുണ്ടെന്ന് .. ഹാവൂ.. സമാധാനമായി .. നമ്മളങ്ങനാ.. ആരെങ്കിലും ഒരാളൊക്കെ പഠിച്ചാ മതി . മാര്‍ക്കെല്ലാവര്‍ക്കും കിട്ടും .. അത്രയ്ക്ക് ഒരുമയാ.. ..
"എത്രാമത്തെ ചോദ്യമാട " ഞാന്‍
" പന്ത്രണ്ടാമത്തെ " അവന്റെ മറുപടി..
ചോദ്യം നോക്കുന്നതിനു മുമ്പ് അതിനെത്ര മാര്‍ക്ക്‌ ഉണ്ട് എന്ന് നോക്കിയ ഞാന്‍ ഞെട്ടി പോയി .. വെറും 2 മാര്‍ക്ക്‌ .....കഷ്ടം..
"ഡാ .. പത്തു മാര്‍കിന്റെ എസ്സേ എന്ന് പറഞ്ഞിട്ട്. .. അതിനു 2 മാര്‍കല്ലേ ഉള്ളു ...."
"ആ .. 10 മാര്‍കിനു സാധാരണ വരുന്നതാ പോലും .. ബട്ട്‌ ഇപ്പോള്‍ രണ്ടേ കാണുന്നുള്ളൂ .."
ഒഹ് .. വീണ്ടും സമാധാനം .. അല്ലേലും ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നവര്‍ ഇങ്ങനാ.. പിള്ളേരോട് ഒരു സ്നേഹവും കാണില്ല .. തെണ്ടികള്‍.. ഞാന്‍ മനസ്സില്‍ പറഞ്ഞു...

"ആഹ് .. രണ്ടു മാര്‍കെങ്കില്‍ രണ്ടു .. നീ എഴുതിയിട്ട് പേപ്പര്‍ താടെയ്..."

എക്സാം തുടങ്ങി .. ആരൊക്കെയോ എഴുതുന്നു .. മറ്റുള്ളവര്‍ അത് നോക്കി ഇരിക്കുന്നു .. എഴുതിയാല്‍ പിന്നെ സമയം തികയില്ല എന്നറിഞ്ഞത് കൊണ്ട് ഞാന്‍ ഒന്നും എഴുതാന്‍ പോയില്ല ... ബോറടിച്ചപോള്‍ എന്‍റെ വലത്തോട്ടൊന്നു ചുമ്മാ നോക്കി .. സജേഷ് ചിരിക്കുന്നു .. ആഹ് .. കൊള്ളാം .. സുന്ദരന്‍ ..
ഇടത്തോട്ട് നോക്കിയപോള്‍ പ്രിജേഷ് വലിച്ചു വരി എഴുതുന്നു .. ഒഹ് മൈ ഗോഡ് . ഞാനിന്നു തകര്‍ക്കും .. :)

കുറച്ചു സമയം കഴിഞ്ഞപോള്‍ പ്രിജേഷ് ഒരു പേപ്പര്‍ എനിക്ക് നേരെ നീട്ടി .. ഒന്നും നോക്കാതെ അവനോടു ഞാന്‍ പേപ്പര്‍ വാങ്ങി . ഇപ്പോള്‍ നേരത്തെ കണ്ട അതെ ചിരി എന്‍റെ മുഖത്ത് .
എഴുതാന്‍ തുടങ്ങി .. ഞാനെന്തെഴുതുന്നു എന്ന് പോലും എനിക്കറിയില്ല .. അവനെന്തോ എഴുതി ,അത് ഞാനും എഴുതുന്നു.. ദാട്സ് ഓള്‍..
ശരിക്കും ഇത് കെമിസ്ട്രി തന്നെയാണോ ??? ആഹ് .. ആയിരിക്കും ..

പണ്ടാരം .. ഇത് തീര്‍ന്നല്ലോ .. ഇനി ഒന്നര മണിക്കൂര്‍ കൂടി .. ഇനിയെന്ത് ചെയ്യും ആവൊ ???

കുറെ നേരം വെറുതെ ഇരുന്നു.. എന്നിട്ടും സമയം പോകുന്നില്ല.. ബോറടി.. ഒരു നോവല്‍ വല്ലതും കിട്ടിയിരുന്നെങ്കില്‍.. ഒന്ന് ലൈബ്രറി വരെ പോയ്കോട്ടേ സര്‍.. എന്ന് ചോദിക്കാന്‍ തോന്നി.. പക്ഷെ ചോദിച്ചില്ല.. ചോദിച്ചാലും വിടില്ലന്നെ..

കുറച്ചു കഴിഞ്ഞു പിറകോട്ടു നോക്കി.. ഒന്നും നോക്കാതെ ഹസ്നിയ എഴുതുക തന്നെയാണ്.. പതുക്കെ വിളിച്ചു..
"പെങ്ങളേ... "
അവളൊന്നു ഞെട്ടി.. ഞാന്‍ ഒന്ന് കൂടി നീട്ടി വിളിച്ചു..
"പെങ്ങളേ................."
എടി പോടീ എന്ന് മാത്രം വിളിക്കാറുള്ള ഇവനെന്താ ഭ്രാന്തായോ എന്നര്‍ത്ഥത്തില്‍ അവളൊന്നു കണ്ണ് മിഴിച്ചു നോക്കി.. ഞാന്‍ വിട്ടില്ല..
"പെങ്ങളേ,,, ഒരു പേപ്പര്‍ തരാവോ?? " പെങ്ങള്‍ വിളിയില്‍ അവള്‍ വീണു.. അടുത്ത പേപ്പര്‍ എന്‍റെ കയ്യിലേക്ക്..

വിട്ടില്ല.. അതും എഴുതാന്‍ തുടങ്ങി.. ദൈവമേ.. ഞാന്‍ ക്ലാസ്സ്‌ ടോപര്‍ ആകുമോ??
ക്ലാസ്സ്‌ ടോപറയല്‍ പിന്നെ എല്ലാര്ക്കും എന്നോട് അസൂയയാകും.. അത് കൊണ്ട് അത് വേണ്ട.. കുറച്ചു മാത്രം എഴുതാം... അങ്ങനെ കുറച്ചു മാത്രം എഴുതി..

പരീക്ഷ തീരാന്‍ ഇനിയും ഒരു മണിക്കൂര്‍ കൂടി.. പക്ഷെ എനിക്ക് പുറത്തിറങ്ങാന്‍ തിരക്കായി.. അടുത്ത പരീക്ഷക്ക്‌ പഠിക്കേണ്ടതല്ലേ.. അതാ..
പെട്ടെന്ന് പ്രിജേഷിന്റെ വിളി.. "ഡാ.. "
തിരിഞ്ഞു നോക്കി.. "എന്താടാ"
"ഇതാ.. " എന്ന് പറഞ്ഞു അവന്‍ ഒരു പേപ്പര്‍ കൂടി തരുന്നു..
ദൈവമേ ഇവന് വട്ടായോ.. അല്ലേല്‍ വീണ്ടും എന്തിനാ എനിക്ക് പേപ്പര്‍ തരുന്നേ..
"ഇതേതു പേപ്പര്‍ ??" ഞാന്‍ ചോദിച്ചു..
"ആ എസ്സയുടെ ബാക്കി.. "അവന്റെ മറുപടി..
"ഓഹോ. അപ്പോള്‍ അത് തീര്‍ന്നില്ലേ?? "
"ഇല്ലെട.. വേഗം എഴുതാന്‍ നോക്ക്..ഇത് മെയിന്‍ പൊയന്ട.."
ഉം.. എന്തായാലും നനഞ്ഞു.. ഇനി റാങ്ക് മേടിചെക്കം.. അവന്റെ കയ്യില്‍ നിന്നും അടുത്ത പേപ്പര്‍ വാങ്ങി..

എന്ത് ചെയ്യണം ??? ഒന്നാം പേജില്‍ എഴുതിയത് മുഴുവന്‍ വെട്ടി വീണ്ടും എഴുതുക എന്നൊക്കെ പറഞ്ഞാല്‍ വലിയ മെനക്കേടാ.. ഒന്നും ആലോചിക്കാതെ ഒന്നാം പേജ്-ഇല്‍ ഇങ്ങനെ എഴുതി..
"ശേഷം നാലാം പേജ് കാണുക.."
ഇനി നാലാം പേജ്-ലേക്ക്
"ഒന്നാം പേജില്‍ നിന്നും തുടര്‍ച്ച"" (വാട്ട്‌ ആന്‍ ഐഡിയ സര്‍ജീ )

എഴുതി കഴിഞ്ഞു.. അവന്റെ പേപ്പര്‍ അവനു തിരികെ കൊടുത്തു.. പേപ്പര്‍ വലിച്ചു കെട്ടി..
പേപ്പര്‍ കൊടുക്കാന്‍ വേണ്ടി എഴുന്നേറ്റു .. അപ്പോള്‍ പിറകില്‍ നിന്നും വിളി..
"ടാ".. നോക്കുമ്പോള്‍ ഹസ്നിയ ..
"എന്താടി.. അല്ല.. പെങ്ങളേ.."..(നാളേം പരീക്ഷ ഉണ്ടല്ലോ..)
"ഒഹ്. ഞാന്‍ നിന്നോട് നന്ദി പറഞില്ല..അല്ലെ.. സോറി .. നന്ദി പെങ്ങളേ നന്ദി.. നാളേം സഹായിക്കണേ.."
"അതല്ലട "
അവള്‍
കണ്ണ് കൊണ്ട് എന്തോ കാണിച്ചു.. എനിക്കൊന്നും മനസിലായില്ല..
ഞാന്‍ എഴുന്നേറ്റു.. പേപ്പര്‍ സര്‍-നെ ഏല്‍പ്പിച്ചു പുറത്തേക്കു..
പുറത്തു നിന്നും
"നിങ്ങളൊക്കെ എന്തിനാട കെട്ടി ഒരുങ്ങി കോളേജില്‍ വരുന്നു "
എന്ന പുച്ച ഭാവത്തില്‍ അകത്തോട്ടു നോക്കി.. അപ്പോള്‍ ഹസ്നിയ ഒരു പേപ്പര്‍ ഉയര്‍ത്തി കട്ടി.. ഇവള്ക്കിതെന്തു പറ്റി..??

മൈ ഗോഡ്, അവളുടെ പേപ്പര്‍ ഞാന്‍ കൊടുത്തില്ല. അത് എന്‍റെ പേപ്പര്‍-ന്റെ കൂടെ സര്‍-ന്റെ കയ്യില്‍ കൊടുക്കേം ചെയ്തു .. പണിയായി...ഇനിയെന്ത് ചെയ്യും??
ആലോചിച്ചു നിന്നിട്ട് കാര്യമില്ല.. വീണ്ടും അകത്തോട്ടു..
"ഉം.. എന്താ?? " എന്ന് സര്‍..
"സര്‍, ഞാന്‍ രേജിസ്റെര്‍ നമ്പര്‍ എഴുതാന്‍ മറന്നു പോയി" വായില്‍ തോന്നിയത് കോതക്ക് പാട്ട് തന്നെ.. ചുമ്മാ പറഞ്ഞു..
അയാള്‍ എന്‍റെ പേപ്പര്‍ എടുത്തു നോക്കി.. ദൈവമേ.. തീര്‍ന്നു.. ഇനിയെന്ത് പറയും എന്നാലോചിച്ചു നിക്കുമ്പോള്‍ എന്‍റെ നേരെ ഉത്തര പേപ്പര്‍ നീട്ടുന്നു.. ഹേ.. ഇതെന്തു കഥാ..
ഉത്തര പേപ്പര്‍ വാങ്ങി നോക്കിയ ഞാന്‍ ഞെട്ടി പോയി.. ദൈവമേ.. ഞാന്‍ ശരിക്കും രേജിസ്റെര്‍ നമ്പര്‍ എഴുതിയിട്ടില്ല.. കൊള്ളാം..
സീറ്റില്‍ പോയിരുന്നു.. സര്‍ കാണുന്നില്ല എന്നുറപ്പ് വരുത്തി കെട്ടഴിച്ചു.. അവളുടെ പേപ്പര്‍ അവള്‍ക്കു കൊടുത്തു രേജിസ്റെര്‍ നമ്പറും എഴുതി വീണ്ടും സര്‍-നു കൊടുത്തു.. ഇത്തവണ സര്‍ ഒന്ന് നോക്കി.. രേജിസ്റെര്‍ നമ്പറിന്റെ സ്ഥാനത് പേരാണോ എഴുതിയത് എന്ന് പറയാന്‍ പറ്റില്ലല്ലോ.. :)

സമയം നീങ്ങി തുടങ്ങി.. ഞാനും പ്രിജെഷും സഫീറും കാന്റീനില്‍ ഒത്തു ചേര്‍ന്ന്.. എന്‍റെ വകയായുള്ള ഉണ്ടം പൊരി തിന്നുന്നതിനിടയില്‍ ഞാന്‍ എക്സാം ഹാള്ളില്‍ കാട്ടിയ വീര ചരിതങ്ങള്‍ ഓരോന്നായി പറഞ്ഞു.. ഒന്നാം പേജില്‍ നിന്നും നാലാം പേജ്-ന്റെ കഥാ പറഞ്ഞപോ സഫീര്‍ സ്നേഹപൂര്‍വ്വം എന്നോട് ചോദിച്ചു..
"നീ ഇതിനു മുമ്പ് മനോരമയിലോ മംഗളത്തിലോ കഥാ എഴുതിയിട്ടുണ്ടോ???
"പോടാ"...

ദിവസങ്ങള്‍ കടന്നു പോയി.. വേറൊരു ദിവസം..
കാന്റീനില്‍ ഇരുന്നു ബോറടിച്ചപോള്‍ സഫീര്‍ ബോറടി മാറ്റാന്‍ ഒരുപായം പറഞ്ഞു..
"നമുക്കിന്നെങ്കിലും ക്ലാസ്സില്‍ കയറിയാലോ???"
"ഉം.. കൊള്ളാം.. നല്ല ഐഡിയ.. "
അങ്ങനെ നമ്മള്‍ 3 പേരും ക്ലാസ്സിലേക്ക്..

സുവോളജി ലാബില്‍ തവളയുടെ ദേഹത്ത് താജ് മഹല്‍ പണിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ കലി കൊണ്ട് വരുന്നു ഞങ്ങളുടെ ട്യുടര്‍ ജാബിര്‍ സര്‍.. സത്യം പറയണമല്ലോ.. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആ മനുഷ്യനെ പേടിയ.. തോന്യാസം കാണിച്ചാല്‍ ഒരു രക്ഷയുമില്ല.. ഒന്നുകില്‍ ടീസീ അല്ലെങ്കില്‍ രക്ഷകര്‍ത്താവു ക്ലാസ്സില്‍ വരണം.. വേറൊന്നും നടക്കില്ല.. കലിയുടെ കാര്യമറിഞ്ഞപോഴാ ഞാന്‍ ശരിക്കും തകര്‍ന്നു പോയത്..
കെമിസ്ട്രി പരീക്ഷക്ക്‌ ഏതോ വിരുതന്‍ മനോരമ ആഴ്ച പതിപ്പിലെഴുതുന്ന പോലെ എഴുതി എന്ന് പറഞ്ഞു സര്‍-നെ കേമിസ്ട്ര്യിലെ ആരോ കളിയാക്കിയത്രേ.. ദൈവമേ തീര്‍ന്നു.. ആ വിരുതന്‍ ഞാനാണല്ലോ.. ഇനിയെന്ത് ചെയ്യും..???
ഭാഗ്യത്തിന് ആ വിരുതനരാണെന്ന് മാത്രം സര്‍-നു അറിയില്ല..
അത് കൊണ്ട് തന്നെ ക്ലാസ്സിലെ എല്ലാ വിരുതന്മാരുടെം മുഖത്ത് ഭയം.. അതെന്തിനെന്നു ഞാന്‍ ആലോചിച്ചു.. കാരണം അത് ഞാനല്ലേ.. അല്ലേല്‍ ഇവരെല്ലാം അങ്ങനെ എഴുതിയോ???..
(പിന്നീടാ ഞാന്‍ ആ സത്യം മനസിലാക്കിയത്.. ഉറക്കപിച്ചില്‍ അറിയാതെ എഴുതിയോ എന്ന സംശയം കൊണ്ടാണത്രേ എല്ലാരും പേടിച്ചത്.. കഷ്ടം..)
എല്ലാരും ഭയന്നിരികുമ്പോഴും പ്രിജേഷിന്റെ മുഖത്ത് മാത്രം പുഞ്ചിരി. കാരണം അവനു സത്യം പറയാമല്ലോ..
പ്രിജേഷിന്റെ മുഖത്തെ ചിരി കണ്ടു സര്‍ ചോദിച്ചു..
"പ്രിജേഷ് ആണോ അങ്ങനെ എഴുതിയത്??"
"അതെ" എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഉത്തരം പറഞ്ഞത് ഞാനായിരുന്നു..
പ്രിജേഷ് ഒന്ന് ഞെട്ടി.. കൂടെ സഫീറും..
"ഉണ്ട ഉണ്ടം പൊരിക്ക് നന്ദി കാണിക്കെട..."സഫീറിനോട് ഞാന്‍ മെല്ലെ പറഞ്ഞു..
"എന്താടാ"
"എങ്ങനേലും രക്ഷിക്കെടാ തെണ്ടി.." എന്ന് ഞാന്‍..
"അതെ സര്‍,, അതെഴുതിയത് പ്രിജേഷ് തന്നെയാ.. "പ്രിജെഷിനോട് സര്‍- നു സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ടെന്ന സത്യം മനസിലാക്കിയത് കൊണ്ട് തന്നെ സഫീറും ആ "മഹാ സത്യം " വിളിച്ചു പറഞ്ഞു.. ഒന്നും മിണ്ടാതെ പ്രിജേഷ് കണ്‍ഫ്യൂഷന്‍ ആയി.."ദൈവമേ.. ഞാന്‍ തന്നെയാണോ അതെഴുതിയത്.." അവന്‍ കണ്‍ഫ്യൂഷന്‍ കാരണം അവനോടു തന്നെ ചോദിച്ചു..
സര്‍ ഒന്നും പറഞ്ഞില്ല.. രക്ഷകര്‍ത്താവിനെ കൊണ്ട് വരാതെ ഇനി കോളേജില്‍ കണ്ടു പോകരുത് എന്ന് മാത്രം പറഞ്ഞു.. ചെറിയ ശിക്ഷ.. ഞാന്‍ ആശ്വസിച്ചു..
ക്ലാസ്സില്‍ നിന്നും പുറത്തിറങ്ങിയ ഉടനെ പ്രിജേഷ് സഫീറിനോട് ചോദിച്ചു..
"ഡാ.. ഇവന്‍ അല്ലെ അതെഴുതിയത്.. എന്നിട്ട് നീ എന്തിനാ എന്‍റെ പേര് പറഞ്ഞത്.."
"ഒഹ്.. ഇവനനല്ലേ എഴുതിയത്.. അളിയാ.. അത് ഞാന്‍ മറന്നു പോയെട.. ഞാന്‍ കരുതി അത് നീയാണെന്ന്.."
ഉണ്ട ഉണ്ടം പൊരിക്ക് നന്ദി എന്നോളം സഫീര്‍ പറഞ്ഞു.. പാവം പ്രിജേഷ് .. അത് വിശ്വസിച്ചു..


പ്രിജേഷിന്റെ അമ്മ വന്നു.. എല്ലാ സത്യങ്ങളും സര്‍ വിളിച്ചു പറഞ്ഞു. ചെയ്തതും ചെയ്യാത്തതും ഇനി ചെയ്യാന്‍ സാദ്ധ്യത ഉള്ളതുമായ എല്ലാ കുറ്റങ്ങളും പ്രിജേഷ് തല കുനിച്ചു സമ്മതിച്ചു..
ഇറങ്ങാന്‍ നേരം സര്‍ പറഞ്ഞു.. "എന്തൊക്കെ ആയിട്ടെന്തു.. ഇവനൊരു improvement-ഉം കാണില്ല എന്ന്..
എല്ലാം കഴിഞ്ഞു തിരിച്ചു നടക്കുമ്പോള്‍ പ്രിജേഷിന്റെ ചെവിയില്‍ അമ്മ പതിയെ ചോദിച്ചു..
"നിനക്കൊരു improvement-ഉം ഉണ്ടാവില്ല എന്ന് സര്‍ പറഞ്ഞല്ലോ.. എന്താ അത്???"
"അത് അമ്മെ.. Improvement എന്ന് പറഞ്ഞാല്‍ എനിക്കൊരു കുരുത്തക്കേടും ഇല്ല എന്നാ.."
എഹ്.. ഞാനും സഫീറും ഒരുമിച്ചു ഞെട്ടി..
"എടാ.. Improvement എന്ന് പറഞ്ഞാല്‍ അതല്ലല്ലോ.." ഞാനവനെ തിരുത്താന്‍ ശ്രമിച്ചു...
"എടാ.. സര്‍ ഉദ്ദേശിച്ചത് ഹിന്ദിയിലെ Improvement ആണ്.. അതിന്റര്‍ത്ഥം കുരുത്തക്കേട്‌ എന്ന് തന്നെയാട.."
അവന്‍ പഠിപ്പിച്ചു തന്നു..
"ഹിന്ദിയില്‍ Improvement-നു അങ്ങനാണോ അര്‍ഥം??" ഇപ്പോള്‍ സംശയം സഫീറിന്..
"എഹ്.. പോടാ..
എനിക്കെങ്ങനെ അറിയാന.. ചിലപോ ആയിരിക്കും..അല്ലേലും പ്രിജേഷ് കള്ളം പറയതൊന്നുമില്ല " എന്ന് ഞാന്‍..


ഇനി ആറു വര്‍ഷങ്ങള്‍ക്കിപ്പുറം..
ജാബിര്‍ സര്‍-നോട് ഞങ്ങള്‍ സംശയം ചോതിച്ചു..
"സര്‍.. ഹിന്ദിയില്‍ Improvement എന്ന് പറഞാല്‍ കുരുത്തക്കേട്‌ എന്ന് തന്നെയാണോ??"
സര്‍ ഒന്ന് ഞെട്ടി.. "എന്താടാ???"
ഞങ്ങള്‍ എല്ലാം വിവരിച്ചു..
എല്ലാം കേട്ടപോള്‍ സര്‍ ഒന്ന് ചിരിച്ചു..
അപ്പോള്‍ സഫീര്‍ സത്യം പറയാന്‍ ഒരുങ്ങി..
"അന്ന് പരീക്ഷ പേപ്പര്‍ എഴുതിയത്...."
അവനെ മുഴുവന്‍ പറയാന്‍ ഞാന്‍ വിട്ടില്ല..
"അതവനായിരുന്നില്ലേ.. നമ്മുടെ പ്രിജേഷ്...."
അവന്റെ അസാന്നിദ്യത്തിലായത് കൊണ്ട് ഇത്തവണ ആരും ഞെട്ടിയില്ല..
അതവന്‍ തന്നെ ആയിരിക്കട്ടെ..
"സര്‍..അത് ഞാനായിരുന്നില്ല... അതവന്‍ തന്നെയായിരുന്നു..."

മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...